ന്യൂഡൽഹി: വാക്‌സിനേഷനിൽ നാഴിക കല്ലുകൾ പിന്നിട്ട് ഇന്ത്യ. രാജ്യത്ത് കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് 75 കോടി മറികടന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. ഇത്തരത്തിൽ വാക്‌സിനേഷൻ പുരോഗമിക്കുകയാണെങ്കിൽ ഡിസംബറോടെ ജനസംഖ്യയുടെ പകുതിയോളം പേർക്കും വാസ്‌കിനേഷൻ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് അഭിനന്ദനങ്ങൾ.. എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വികസനമെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നത്തിനൊപ്പം ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷൻ ക്യാമ്പയിൻ അതിന്റെ വിവിധ തലങ്ങളിലേക്ക് ഉയരുകയാണ്. രാജ്യത്ത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ വേളയിൽ 75 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യാൻ കഴിഞ്ഞുവെന്നത് അഭിനന്ദനാർഹമാണെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
Congratulations India! 🇮🇳
PM @NarendraModi के सबका साथ, सबका प्रयास के मंत्र के साथ विश्व का सबसे बड़ा टीकाकरण अभियान निरंतर नए आयाम गढ़ रहा है। #AazadiKaAmritMahotsav यानि आज़ादी के 75वें वर्ष में देश ने 75 करोड़ टीकाकरण के आँकड़े को पार कर लिया है।#SabkoVaccineMuftVaccine pic.twitter.com/BEDmQZQsY7
— Mansukh Mandaviya (@mansukhmandviya) September 13, 2021
2021 അവസാനത്തോടെ ജനസംഖ്യയുടെ 60 ശതമാനം ആളുകൾ എങ്കിലും കുത്തിവെയ്പ്പ് പൂർത്തിയാക്കിയാലെ വരാനിരിക്കുന്ന മൂന്നാം തരംഗത്തെ തടയാനാകൂ. ഇതിനായി പ്രതിദിനം 12 ദശലക്ഷം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യേണ്ടതാണ്. ഡിസംബറോടെ 200 കോടി ഡോസുകൾ കുത്തിവെയ്പ്പ് നടത്തുകയെന്ന വലിയ ലക്ഷ്യവും സർക്കാരിന് മുന്നിലുണ്ട്.
Comments