ആലപ്പുഴ : കാവാലം സ്വദേശിനിയെ പ്രണയം നടിച്ച് ചതിയിൽ വീഴ്ത്തി മതപരിവർത്തനം നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം . വ്യക്തമായ തെളിവുകൾ കൈമാറിയിട്ടും പോലീസ് അന്വേഷണം ആരംഭിക്കാത്തതാണ് ആക്ഷേപത്തിന് ഇടയാക്കിയത്. സംഭവം ലൗജിഹാദ് അല്ലെന്ന് വരുത്തി തീർക്കാനും പോലീസിന്റെ ഭാഗത്തു നിന്നും ശ്രമം നടക്കുന്നുണ്ട്.
തലശ്ശേരി സ്വദേശിയായ ഷംനാസാണ് പെൺകുട്ടിയെ ലൗജിഹാദിനിരയാക്കാൻ ശ്രമിച്ചത്. സമൂഹമാദ്ധ്യമത്തിലൂടെ കാവാലം സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ച ഷംനാസ് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി വിവാഹം ചെയ്യാൻ ഭീഷണിപ്പെടുത്തുകയായിരുന്നു.
എന്നാൽ മതം മാറി വിവാഹം കഴിക്കാൻ വിസമ്മതിച്ചതോടെ ഷംനാസ് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു. ഇതിന് പുറമേ ഷംനാസ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും, മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പരാതിയുമായി പെൺകുട്ടിയുടെ പിതാവ് പോലീസിനെ സമീപിച്ചത്.
.ഷംനാസിനെ കൂടാതെ മറ്റൊരു സ്ത്രീയും സുഹൃത്തുക്കൾ എന്ന പേരിൽ ചിലരും ഇരയെയും കുടുംബാംഗങ്ങളെയും ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച മൊഴിയും വ്യക്തമായ തെളിവുകളും പുളിക്കുന്ന് പോലീസിന് പെൺകുട്ടിയുടെ പിതാവ് കൈമാറിയിരുന്നു. എന്നാൽ ഇതുവരെ അന്വേഷണത്തിന് പോലീസ് തയ്യാറായില്ല.
ആദ്യ ഘട്ടത്തിൽ ഐ.ടി. ആക്ട് പ്രകാരം മാത്രമാണ് ഷംനാസിനെതിരെ കേസ് ചുമത്തിയത്. സംഭവം വിവാദമായതിന് ശേഷം മാത്രമാണ് ബലാത്സംഗം ചെയ്തനിനുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയത്. കാവലത്തെ പെൺകുട്ടിക്ക് ഉണ്ടായത് ലൗ ജിഹാദല്ല മറിച്ച് സാധണ സ്ത്രീ പീഡനം മാത്രമാണെന്ന് വരുത്തി തീർക്കാൻ പോലീസിന് മേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. കണ്ണൂരിലെയും ആലപ്പുഴയിലെയും മുതിർന്ന സി.പി.എം നേതാക്കൾ തന്നെ വിഷയത്തിൽ ഇടപെട്ടതായാണ് സൂചന. അതേസമയം പെൺകുട്ടി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയിരുന്നു.
Comments