ഖാണ്ഡഹാർ: താലിബാന്റെ കിരാത നയങ്ങളിൽ പ്രതിഷേധിച്ച് ആയിരങ്ങൾ തെരുവിൽ. ജനങ്ങളോട് സ്വന്തം വീടുപേക്ഷിക്കാൻ നിർദ്ദേശം നൽകിയതോടെയാണ് വൻ പ്രതിഷേധം ആരംഭിച്ചിട്ടുള്ളത്. താലിബാൻ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളികളുമായി കുടുംബങ്ങളടക്കം പ്രതിഷേധിക്കുകയാണ്.
അഫ്ഗാൻ സൈനിക കേന്ദ്രമായിരുന്ന പ്രദേശത്ത് വീടുകളിൽ താമസിക്കുന്നവരോടാണ് എത്രയും വേഗം പ്രദേശത്തു നിന്ന് മാറണമെന്ന ഫത്വ പുറപ്പെടുവിച്ചത്. മൂന്ന് ദിവസത്തി നുള്ളിൽ ഒഴിയാനാണ് നിർദ്ദേശം. ഇരുപത് വർഷമായി സർക്കാർ അനുവദിച്ച ഭൂമിയിലാണ് തങ്ങളെല്ലാം സ്വന്തം പണം മുടക്കി വീടുകൾ വെച്ചത്. എന്നാൽ പെട്ടന്ന് ഒരു ദിവസം തങ്ങളുടെ സ്വത്ത് കവർന്നെടുക്കുന്ന ഭീകര നയമാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളതെന്നും ഇത് എല്ലാവരേയും കൂട്ടത്തോടെ മരിക്കാൻ വിടുന്നതിന് തുല്യമാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
പ്രവിശ്യാ തലസ്ഥാനവും സൈനിക കേന്ദ്രവും പൂർണ്ണമായും കൈയ്യിലാക്കാനാണ് താലിബാൻ കേന്ദ്രഭരണകൂടത്തിന്റെ നിർദ്ദേശം. വെള്ളം മുതൽ എല്ലാ അവശ്യവസ്തുക്കൾക്കും തീവിലയാ യിരിക്കുന്ന അഫ്ഗാനിൽ ജനങ്ങൾക്ക് ആകെയുള്ള ആശ്വാസം താമസിക്കുന്ന വീട് മാത്രമാണ്. പകരം താമസിക്കാൻ പറ്റിയ വീടുകളോ മറ്റ് അനുബന്ധ സൗകര്യങ്ങളോ ഇല്ലാതെ ഇത്രയ ധികം കുടുംബങ്ങൾ എവിടേക്ക് മാറുമെന്നതാണ് ഏവരും ചോദിക്കുന്നത്.
Comments