ഒല്ലൂർ : വാഹനത്തിലിരുന്ന എസ് ഐ യെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എം പി . എം പിയെ കണ്ടാൽ സല്യൂട്ട് ചെയ്യേണ്ടെന്ന് പോലീസ് അസോസിയേഷന് മാത്രമായി തീരുമാനിക്കാനാവില്ലെന്നും . കേരള സർക്കാരും , ആഭ്യന്തര വകുപ്പും അങ്ങനെയൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അത് രാജ്യസഭാ ചെയർമാനെ അറിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു . രാജ്യസഭാ ചെയർമാനാണ് അത് തങ്ങളെ അറിയിക്കേണ്ടത് . ഇവിടെ അങ്ങനെ അറിയിച്ചിട്ടില്ല , അങ്ങനെ ഒരു നോട്ടീസോ ,സർക്കാർ ഉത്തരവോ വന്നിട്ടില്ല.
‘ സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന പറയുന്ന പ്രയോഗത്തിൽ നിന്ന് തന്നെ വ്യക്തമാണ് . അത് ഇന്നല്ലത്തെയും, ഇന്നത്തെയും എന്റെ ആക്ടിവിറ്റി കണ്ടിട്ടുള്ള ഒരു അസുഖമാണ് . ആ അസുഖത്തിന് ചികിത്സയില്ല . തനിയെ ചികിത്സിച്ചാ മതി . ഇതൊക്കെ തനിക്ക് മനസിലാകും . വളരെ സൗമ്യമായാണ് എസ് ഐയോട് സംസാരിച്ചത് , സാർ എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്തത് .
താൻ വന്നപ്പോൾ വാഹനം കൊണ്ട് മുൻപിലിട്ട് അതിനുള്ളിൽ അവർ ഇരിക്കുകയാണ് . അത് ഡി എഫ് ഒ യുടെ വാഹനമാണെന്നാണ് ആദ്യം വിചാരിച്ചത് . അവിടെ തടി മുറിച്ചിട്ടിരിക്കുകയാണ് . അത് മാറ്റാനായി വനം വകുപ്പ് അധികൃതരാണെന്ന് കരുതി അവരെ വിളിക്കാൻ തുടങ്ങിയപ്പോഴാണ് അറിഞ്ഞത് . അത് ഒല്ലൂർ പോലീസിന്റെ വാഹനമാണെന്ന് . അപ്പോൾ ഇതിൽ എസ് ഐ യോ, സി ഐയോ ഉണ്ടോ എങ്കിൽ ഈ തടി കിടക്കുന്ന കാര്യം അവരോട് പറയാം എന്ന് കരുതി വിളിച്ചപ്പോൾ എസ് ഐ ഇറങ്ങി വരുന്നു .
അങ്ങനെ വന്നപ്പോഴാണ് ചോദിച്ചത് സാർ ഇത്രയും നേരം ഇതിൽ ഉണ്ടായിരുന്നോ എന്ന് . ഞാൻ ഒരു എം പി യാണ് . ഒരു സല്യൂട്ടിനൊക്കെ എനിക്ക് അർഹതയുണ്ട് എന്നും പറഞ്ഞു . വളരെ സൗമ്യമായാണ് ഞാൻ പറഞ്ഞത് . അത് വ്യക്തമാക്കുന്ന എന്റെ ടീം ഷൂട്ട് ചെയ്ത വീഡിയോ ഉണ്ട് . ഞാൻ അത് പറഞ്ഞപ്പോൾ ആ എസ് ഐ സല്യൂട്ട് ചെയ്തു.ഞാൻ തിരിച്ചും സല്യൂട്ട് ചെയ്തു . തീർന്നു , അങ്ങനെ ചെയ്യാറുണ്ട് . ഞാൻ മറ്റ് പരിപാടിയിൽ പങ്കെടുത്തപ്പോഴൊക്കെ ഇത് ഉണ്ടായല്ലോ. ഇത് ഇന്നല്ലത്തെ ചില വാർത്തകളുടെ സഹികേടാണ് . അങ്ങനെ എന്തെങ്കിലും പ്രോട്ടോക്കോൾ ഉണ്ടെങ്കിൽ എന്റെ രാജ്യസഭാ ചെയർമാൻ എന്നെ അറിയിക്കും ,അത് ഞാൻ അനുസരിക്കും . അങ്ങനെ തന്നെയാണ്.- സുരേഷ് ഗോപി പറഞ്ഞു .
വളരെ മര്യാദയ്ക്കാണ് എസ് ഐ ഇതിനോട് പ്രതികരിച്ചത് . എംപിയെ , അല്ലെങ്കിൽ മേയറെ സല്യൂട്ട് ചെയ്യണമെന്ന് പ്രോട്ടോക്കോൾ ഇല്ലെന്ന് പറയുന്നു . അങ്ങനെയെങ്കിൽ ഈ ചട്ടങ്ങൾ പരിഷ്ക്കരിക്കണം . നാട്ടിൽ ഒരു രീതി ഉണ്ടെങ്കിൽ അത് പാലിക്കപ്പെടണം . പക്ഷെ ഇത് ഒരു സല്യൂട്ടിന്റെ കാര്യമല്ല . അത്രയും നേരം ഒരു വാഹനം കൊണ്ടിട്ട് അതിൽ തന്നെ ഇരിക്കുക . അതിൽ ഒരു ഔചിത്യക്കേടില്ലെ . ഉദ്യോഗസ്ഥന് ഒരു സാമാന്യ മര്യാദയില്ലെ . പുതിയ തലമുറയ്ക്ക് അതിലെ ഔചിത്യവും ,ഔചിത്യകുറവും അറിയില്ലായിരിക്കും . അത് പറഞ്ഞതിൽ എന്താണ് തെറ്റ് . പക്ഷെ അത് തെറ്റായി മാറ്റുകയാണിവിടെ . അതിന്റെ കാരണം തനിക്കറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു .
തൃശൂര്‍ പുത്തൂരിനടുത്തുള്ള ആദിവാസി ഊരില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് സംഭവം. ചുഴലിക്കാറ്റ് അടിച്ച് നാശനഷ്ടങ്ങൾ ഉണ്ടായ സ്ഥലം സന്ദർശിക്കാനും , അവർക്ക് കിറ്റ് വിതരണം ചെയ്യാനുമാണ് സുരേഷ് ഗോപി എത്തിയത് . ആ സമയത്ത് വാഹനത്തിലിരുന്ന എസ് ഐ യോട് താൻ ഒരു എം പിയാണെന്നും സല്യൂട്ട് ആകാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
Comments