സാവോ പോളോ: ഫുട്‌ബോൾ ഇതിഹാസം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസ്സം നേരിട്ടതിനാലാണ് ആശുപത്രിയിലെത്തിച്ചത്. ഐ.സി.യുവിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.
ഇന്നലെ രാത്രിയിലാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഏതാനും ആഴ്ചമുമ്പ് ശസ്ത്രക്രിയ നടത്തിയിരുന്നു. പ്രായമേറിയതിനാൽ ആരോഗ്യപരമായി കൂടുതൽ ശ്രദ്ധിക്കണമെ ന്നതിനാലാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചതെന്നും ഗുരുതരമായ രോഗബാധയില്ലെന്നുമാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
ബ്രസീലിനായി മൂന്ന് ലോകകിരീടങ്ങൾ നേടിക്കൊടുത്ത ഫുട്‌ബോൾ മാന്ത്രികനെന്ന നിലയിൽ പ്രസിദ്ധനാണ് പെലെ. 17-ാം വയസ്സിൽ അന്താരാഷ്‌ട്ര ഫുട്‌ബോളിലെത്തിയ പെലെ സ്വീഡനെ തോൽപ്പിച്ചാണ് 1958ലെ ലോകകപ്പ് സ്വന്തമാക്കിയത്. ഫൈനലിൽ രണ്ടു ഗോളുകൾ പെലെയുടെ വകയായിരുന്നു.
Comments