തായ്‌പേയ്: ചൈനയുടെ നിരന്തരമായ പ്രകോപനത്തിന് അതേ നാണയത്തിൽ മറുപടി നൽകി വീണ്ടും തായ് വാൻ. പ്രതിരോധ രംഗത്തിന് വൻതുക വകയിരുത്താൻ എടുത്ത തായ് വാന്റെ തീരുമാനത്തിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം. കഴിഞ്ഞ ഒരു മാസമായി ചൈന നിരന്തരം വ്യോമാ തിർത്തി ലംഘിക്കുകയാണ്.
ഇന്നലെ പത്തു വിമാനങ്ങളാണ് തായ്‌വാൻ അതിർത്തിയിലേക്ക് പറത്തിയത്. ഇതിനെതിരെ യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും അയച്ചുകൊണ്ടാണ് തായ് വാൻ ചൈനയുടെ ഹുങ്കിന് മറുപടി നൽകിയത്. ചൈനയുടെ ജെ-16 വിഭാഗത്തിലെ ആറു വിമാനങ്ങളും ജെ-11 വിഭാഗത്തിലെ രണ്ടും ഇവയ്‌ക്കൊപ്പം അന്തർവാഹിനികളെ തകർക്കാൻശേഷിയുള്ള രണ്ടു വിമാനങ്ങളുമാണ് അതിർത്തികടന്ന് പറന്നതെന്നാണ് തായ് വാൻ ആരോപിക്കുന്നത്.
തായ്‌വാൻ കഴിഞ്ഞ ഒരു വർഷമായി ആരോപിക്കുന്ന തരത്തിൽ ചൈനീസ് യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ചിട്ടില്ലെന്നാണ് ബീജിംഗ് പറയുന്നത്. ചൈനയുടെ തെക്കുപടിഞ്ഞാറൻ വ്യോമമേഖലയോടടുത്താണ് തായ്‌വാന്റെ നിയന്ത്രണത്തിലുള്ള പ്രതാസ് ദ്വീപ്. തങ്ങളുടെ നിരന്തരമുള്ള വ്യോമാഭ്യാസത്തിനിടെ ദ്വീപിന് സമീപത്തുകൂടെ വിമാനം പറക്കാറുണ്ട്. അതിനെ വ്യോമാതിർത്തി ലംഘനമായി കാണുന്നതാണ് ആരോപണങ്ങൾക്ക് കാരണ മെന്നുമാണ് ബീജിംഗ് വിമർശനം.
Comments