ജയ്പൂർ: സംസ്ഥാനത്ത് കൊറോണ കേസുകൾ കുറഞ്ഞത്തോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ.സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സെപ്തംബർ 20 മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.
6 മുതൽ 8ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ പുന:രാരംഭിക്കുന്നത്. സെപ്തംബർ 20 മുതലാണ് സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുക.50 ശതമാനം വിദ്യാർത്ഥികളെ വെച്ച് മാത്രമാണ് ക്ലാസുകൾ തുടങ്ങാൻ അനുമതിയുളളു.
1 മുതൽ 5 ാം ക്ലാസ് വരെയുളള വിദ്യാർത്ഥികൾക്കുളള ക്ലാസുകൾ 50 ശതമാനംപേരെ വെച്ച് സെപ്തംബർ 27 മുതൽ തുടങ്ങാനാണ് തീരുമാനം. ഈ മാസം ആദ്യം തന്നെ 9 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കുളള ക്ലാസുകൾ ആരംഭിച്ചിരുന്നു.
സ്‌കൂളുകളിൽ അസംബ്ലി നടത്താനോ,കാന്റീൻ പ്രവർത്തിക്കാനോ അനുമതിയില്ല. ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ ദിവസവും രാത്രി 11 മുതൽ പുലർച്ചെ 5 വരെ സംസ്ഥാനത്ത് മുഴുവൻ രാത്രി കർഫ്യൂ ഉണ്ടായിരിക്കും.
വിവാഹങ്ങളിലും വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകളിലും പങ്കെടുക്കാൻ 200 പേർക്ക് മാത്രമാണ് അനുമതി. കൊറോണ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സർക്കാർ, സ്വകാര്യ ഓഫീസുകൾ മുഴുവൻ ജീവനക്കാരുമായി പ്രവർത്തിക്കാനും അനുമതിയുണ്ട്. ഓഫിസുകളിൽ മാസ്‌ക് ധരിക്കണം, സാന്റൈസർ ഉപയോഗിക്കണം, ശാരീരിക അകലം കൃത്യമായി പാലിക്കണം എന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.
സിനിമാ തിയറ്ററുകൾ രാവിലെ 9 മുതൽ രാത്രി 10 വരെ പ്രവർത്തിപ്പിക്കാം.യോഗ സെന്ററകൾ ജിമ്മുകൾ ,നീന്തൽക്കുളങ്ങൾ രാവിലെ 6 മുതൽ രാത്രി 10 വരെ തുറക്കാനും അനുവദിച്ചു. ജീവനക്കാർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് നിർബന്ധമാണ്. മാർഗ്ഗനിർദ്ദേശങ്ങളോടെ മറ്റ് നിരവധി ഇളവുകളും സർക്കാർ അനുവധിച്ചിട്ടുണ്ട്.
Comments