ന്യൂഡൽഹി : ആംബുലൻസ് ഹോണുകളിൽ ഇനി ഉയരുക പുല്ലാങ്കുഴലിന്റെയും ഹാർമോണിയത്തിന്റെയും തബലയുടെയും ശംഖിന്റെയും നാദം . ആംബുലൻസുകളിലെ ഭയപ്പെടുത്തുന്ന ശബ്ദം മാറ്റി പുതിയ ഹോൺ പാറ്റേണിന്റെ ജോലികൾ ആരംഭിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ഡൽഹി-മുംബൈ ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ പരിശോധിക്കാനായെത്തിയതായിരുന്നു നിതിൻ ഗഡ്കരി. മലിനീകരണം തടയാൻ എക്സ്പ്രസ് വേയുടെ വശങ്ങളിൽ ഏകദേശം 4 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. അതിലൂടെ മനുഷ്യരെയും , മൃഗങ്ങളെയും നടക്കാൻ അനുവദിക്കില്ല. 90,000 കോടി രൂപ ചെലവിലാണ് എക്സ്പ്രസ് വേ നിർമ്മിക്കുന്നത്.
1380 കിലോമീറ്ററാണ് പാതയുടെ നീളം. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2023ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments