റാഞ്ചി: ജാർഖണ്ഡിൽ കർമ പൂജ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന നിമഞ്ജന ചടങ്ങിനിടെ എട്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ലത്തേഗാർ ജില്ലയിലെ ബുക്രു ഗ്രാമത്തിലാണ് സംഭവം. കുളത്തിൽ നിമഞ്ജനം ചെയ്യുന്നതിനിടെയാണ് കുട്ടികൾ മുങ്ങിമരിച്ചത്. 12നും ഇരുപതിനും ഇടയിൽ പ്രായമുളളവരാണിവർ. ഇതിൽ മൂന്ന് സഹോദരിമാരുമുണ്ട്.
മരിച്ചവരിൽ ഏഴ് പേരും പെൺകുട്ടികളാണ്. ഇതിൽ നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമദ്ധ്യേയാണ് മറ്റ് കുട്ടികൾ മരിച്ചത്. രക്ഷപ്പെടുത്തിയ മൂന്ന് കുട്ടികൾ നിലവിൽ ചികിത്സയിലാണ്.
ആഘോഷ ചടങ്ങിനിടെ നടന്ന നിർഭാഗ്യകരമായ സംഭവം ഞെട്ടൽ ഉളവാക്കിയതായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ പ്രതികരിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
Shocked by the loss of young lives due to drowning in Latehar district, Jharkhand. In this hour of sadness, condolences to the bereaved families: PM @narendramodi
— PMO India (@PMOIndia) September 18, 2021
लातेहार, झारखंड में करम डाली विसर्जन के दौरान हुए दर्दनाक हादसे में कई बच्चियों की मृत्यु का समाचार सुनकर बेहद व्यथित हूँ। दुःख की इस घड़ी में, शोकाकुल परिवारजनों के प्रति मैं गहरी संवेदना व्यक्त करता हूं।
— President of India (@rashtrapatibhvn) September 18, 2021
ജാർഖണ്ഡിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് കർമ പൂജ. പ്രകൃതിയെ ആരാധിക്കുന്ന ചടങ്ങാണിത്.
Comments