ആൽവാർ ; യുവതിയ്‌ക്ക് വാഹനം ഇടിച്ച് പരിക്കേറ്റതിനെ തുടർന്ന് രോഷാകുലരായ ജനക്കൂട്ടം യുവാവിനെ മർദ്ദിച്ചു കൊന്നു . രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം . യോഗേഷ് യാദവ് എന്ന യുവാവിനെയാണ് മതമൗലികവാദികൾ അടങ്ങുന്ന ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് .
ബൈക്ക് കുഴിയിൽ വീഴാതിരിക്കാൻ ശ്രമിക്കവേയാണ് യോഗേഷ് ഓടിച്ച വാഹനം യുവതിയുടെ ശരീരത്തിൽ തട്ടിയത് . വാഹനം അബദ്ധത്തിൽ തട്ടിയതാണെന്ന് പറഞ്ഞിട്ടും അത് ചെവിക്കൊള്ളാൻ ജനക്കൂട്ടം തയ്യാറായില്ല .
തന്റെ മകനെ റാഷിദ്, സജീത് പഠാൻ, മുബിന എന്നിവരും മറ്റ് നാല് പേരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് യോഗേഷിന്റെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. മർദ്ദനമേറ്റ് യോഗേഷിന്റെ ചെവിയിൽ നിന്ന് രക്തം വന്നിരുന്നു . അൽവാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും നില ഗുരുതരമായതോടെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.ക്രൂരമായി മർദ്ദനമേറ്റ യുവാവ് മൂന്ന് ദിവസം ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്നു . പിന്നീടാണ് മരണത്തിന് കീഴടങ്ങിയത് .
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ മൃതദേഹവുമായി ആൽവാർ-ഭരത്പൂർ റോഡിൽ പ്രതിഷേധം നടത്തി. കുടുംബത്തിനായി നഷ്ടപരിഹാരവും ഗ്രാമവാസികൾ ആവശ്യപ്പെട്ടിട്ടുണ്ട് . ബിജെപി നേതാവ് ബിജെപി സതീഷ് പൂനിയ സംഭവത്തെ അപലപിച്ചു.
Comments