ജയ്പൂർ: കള്ളനെന്ന് ആരോപിച്ച് മർദ്ദിച്ചതിലും മുടിമുറിച്ചതിലും മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഒമരം ജാട്ട് എന്ന യുവാവാണ് കിണറ്റിൽ ചാടി മരിച്ചത്. നാഗോറിലാണ് സംഭവം.
ബിക്കാനീർ നഗരവാസിയാണ് ജാട്ട്. ബന്ധുക്കളെ കാണാനായി ദാവ ഗ്രാമത്തിലെത്തിയ ഇയാളെ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. ഗ്രാമത്തിൽ മോഷണം നടത്തുന്നത് ജാട്ടാണെന്ന് ആരോപിച്ച് ഇയാളുടെ മുടിമുറിച്ചു. അതിനുശേഷം മർദ്ദിച്ച് അവശനാക്കി. ഇതിൽ മനം നൊന്ത ജാട്ട് തിരികെ ബിക്കാനീറിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
ജാട്ടിന്റെ മുടി മുറിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് നാഗ്പൂർ ഡിഎസ്പി വിനോദ് കുമാർ അറിയിച്ചു.
ദൃശ്യങ്ങൾ കണ്ടതിനുശേഷം ജില്ലയിലെ മനുഷ്യാവകാശ കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
Comments