ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ ചർച്ച നടത്തി.
ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ സംബന്ധിച്ച് ഇന്ത്യയുടേയും ഫ്രാൻസിന്റെയും നേതാക്കന്മാർ തമ്മിൽ ചർച്ച നടത്തി.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് ഇമ്മാനുവൽ മാക്രോണും തമ്മിലാണ് ചർച്ച നടന്നത്.ഫോണിലൂടെയായിരുന്നു ചർച്ച.
ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം സംബന്ധിച്ചാണ് ചർച്ച.പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയാണ് ഇരുവരും തമ്മിൽ ആശയവിനിമയം നടത്തിയത്. ഇരു രാജ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന ഉഭയക്ഷി സഹകരണവും അവലോകനം ചെയ്തു.
അഫ്ഗാനിസ്താനിലെ സമീപകാലത്തെ രാഷ്‌ട്രീയ പ്രതിസന്ധികളുൾപ്പടെയുള്ള കാര്യങ്ങൾ ഇരു നേതാക്കളും വിലയിരുത്തി.തീവ്രവാദം,മയക്കുമരുന്ന്, അനധികൃത ആയുധങ്ങൾ, മനുഷ്യക്കടത്ത്, സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചുള്ള ആശങ്കകൾ ഇരു നേതാക്കളും പങ്കുവെച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റയും ആദരവിന്റെയും അടിസ്ഥാനത്തിൽ അടുത്ത ബന്ധമാണുള്ളത്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ വ്യാവസായിക- സാങ്കേതിക മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ഫ്രാൻസ് സഹായിക്കേണ്ടതുണ്ടെന്ന് മക്രോൺ വ്യക്തമാക്കി.
Comments