വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം ആരംഭിച്ചത് മുതൽ ഊഷ്മള സ്വീകരണമാണ് അമേരിക്കയിൽ നിന്ന് ലഭിക്കുന്നത്. വിമാനത്താവളത്തിലടക്കം വൻ ജനാവലിയാണ് പ്രധാനമന്ത്രിയെ എതിരേറ്റത്. ഏറ്റവുമൊടുവിൽ പ്രധാനമന്ത്രിക്ക് ഇന്ത്യയിലെ പുരാവസ്തുക്കൾ തിരിച്ചു നൽകിയിരിക്കുകയാണ് അമേരിക്ക.
157 ഓളം കരകൗശലവസ്തുക്കളും പുരാവസ്തുക്കളുമാണ് അമേരിക്ക പ്രധാനമന്ത്രിക്ക് തിരികെ നൽകിയത്. നൂറ്റാണ്ടുകളോളം പഴക്കം വരുന്ന വെങ്കലത്തിൽ തീർത്ത നടരാജ വിഗ്രഹമടക്കമാണ് തിരികെ നൽകിയത്. നൽകിയവയിൽ 45 ഓളം വസ്തുക്കൾ നൂറ്റാണ്ടുകളോളം പഴക്കം ചെന്നവയാണ്.
ഹിന്ദു, ബുദ്ധ,ജൈന മതങ്ങളിൽ പെട്ട ആരാധനാ വിഗ്രഹങ്ങളും കൈമാറിയവയിൽ ഉൾപ്പെടുന്നുണ്ട്.കളിമണ്ണ്,വെങ്കലം തുടങ്ങിവയിൽ നിർമ്മിച്ച ശിവന്റേയും വിഷ്ണുവിന്റേയും പാർവ്വതിയുടേയുമെല്ലാം വിഗ്രഹങ്ങൾ ഈ കൂട്ടത്തിൽ ഉൾപ്പടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അമേരിക്കയുടെ ഈ പ്രവൃത്തിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.പുരാവസ്തുക്കളുടെ മോഷണം,കടത്തൽ,അനധികൃത വ്യാപാരം എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തിപെടുത്തുന്നതിൽ ഇരുനേതാക്കളും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments