കാബൂൾ: താലിബാൻ ഭീകരരുമായുള്ള സഹകരണത്തിന് തുടക്കം കുറിച്ച് കമ്യൂണിസ്റ്റ് ചൈന. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അഫ്ഗാന് മാനുഷിക സേവനങ്ങൾക്കുള്ള സഹായങ്ങളാണ് അടിയന്തിരമായി ബീജിംഗ് ഭരണകൂടം എത്തിച്ചത്. ജീവൻരക്ഷാ ഉപകരണങ്ങളും മരുന്നുകളും വാക്‌സിനും അടക്കം സന്നദ്ധപ്രവർത്തകരുടെ നേതൃത്വ ത്തിലാണ് കാബൂളിൽ വന്നിറങ്ങിയത്.
കഴിഞ്ഞ ദിവസം കാബൂളിലെ ചൈനീസ് അംബാസഡർ വാംഗ് യൂ താലിബാന്റെ വിദേശ കാര്യ ചുമതലയുള്ള മവ്‌ലാവി അമീർ ഖാൻ മുത്വാഖിയുമായി ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ഇന്ന് എത്തിയ ചൈനീസ് സംഖത്തെ അഭയാർത്ഥികാര്യ വകുപ്പ് മന്ത്രി ഖലീൽ ഉർ റഹ്മാൻ ഹഖ്വാനി സ്വീകരിച്ചു.
അഫ്ഗാനിലെ വിവിധ പ്രവിശ്യകളിൽ ദുരിതത്തിൽ കഴിയുന്നവർക്കുള്ള ജീവൻരക്ഷാ ഉപകരണങ്ങളാണ് എത്തിച്ചിരിക്കുന്നത്. കമ്പളികൾ, പുതപ്പുകൾ, വസ്ത്രങ്ങൾ, പ്രഥമ ശുശ്രൂഷാ മരുന്നകളടക്കം ഒരു വിമാനം നിറയെ സാധനങ്ങളുമായിട്ടാണ് ചൈനീസ് സംഘം എത്തിയത്. നേരത്തെ 800 കോടിരൂപയും ഒരുലക്ഷം ഡോസ് കൊറോണ വാക്‌സിനും കാബൂളിലേക്ക് എത്തിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
പാകിസ്താനിലൂടെ പണിതിരിക്കുന്ന സാമ്പത്തിക ഇടനാഴിയെ അഫ്ഗാനിലേക്ക് നീട്ടിക്കൊണ്ട് ഭാവിയിലെ വലിയ വാണിജ്യസാദ്ധ്യതയാണ് ചൈന കാണുന്നത്. ഒപ്പം ഇന്ത്യയുടെ ഇടപെടൽ പരമാവധി ഒഴിവായി നിൽക്കുന്ന സാഹചര്യം മുതലാക്കലും ബീജിംഗിന്റെ പ്രതിരോധ ലക്ഷ്യമായി ഇന്ത്യൻ പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
Comments