ന്യൂഡൽഹി: ഓഗസ്റ്റ് മാസത്തിൽ മാത്രം രാജ്യത്ത് 20 ലക്ഷത്തോളം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. ഓട്ടോമാറ്റിക് ബൾക്ക് സന്ദേശങ്ങളുടെ അമിത ഉപയോഗമാണ് ഭൂരിഭാഗം അക്കൗണ്ടുകളും നിരോധിക്കാനുള്ള കാരണമായി കമ്പനി പറയുന്നത്. ഉപയോക്താക്കാൾ ആപ്പ് ദുരുപയോഗം ചെയ്്തത് മൂലവും അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്.
അനാവശ്യമോ ദോഷകരമോ ആയ സന്ദേശങ്ങൾ കൈമാറുന്നതിൽ നിന്ന് ആളുകളെ തടയുന്നതിന്റെ ഭാഗമായാണ് കമ്പനി ഇത്തരത്തിലുള്ള കടുത്ത നടപടി സ്വീകരിച്ചത്.
ഇതിന് മുൻപ് മൂന്ന് ദശലക്ഷത്തിലധികം അക്കൗണ്ടുകൾ വാട്ട്സ്ആപ്പ് നിരോധിച്ചിരുന്നു.ജൂൺ 16 നും ജൂലൈ 31 നും ഇടയിലാണ് ഇത്രയും അക്കൗണ്ടുകൾ കമ്പനി നിരോധിച്ചത്.
Comments