ന്യൂഡൽഹി: മുംബൈയിലെ ആഡംബരകപ്പലിൽ ലഹരിമരുന്ന് പിടിച്ച സംഭവത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ( എൻസിബി)
സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത് വ്യവസായിയുടെയോ സിനിമാ താരത്തിന്റെയോ മകൻ ആണോയെന്ന് ഏജൻസി നോക്കില്ലെന്നും പ്രതികൾ ആരുടെ മകനാണെന്ന് നോക്കേണ്ടത് ഏജൻസിയുടെ ജോലിയല്ലെന്നും എൻ.സി.ബി മേധാവി വ്യക്തമാക്കി.
ആരാണ് വ്യവസായിയുടെ മകൻ, ആരാണ് സിനിമാ താരത്തിന്റെ മകൻ, ഇത് നോക്കുന്നത് തങ്ങളുടെ ജോലിയല്ല. ഒരേ പോലെയായിരിക്കും നടപടിയെടുക്കുക. ഇത് ഭാവിയിലും തുടരുമെന്നാണ് എൻസിബി മേധാവിയുടെ പരാമർശം. ഈ നെറ്റ്‌വർക്കിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അവർ ഏത് ഇൻഡസ്ട്രിയിൽപ്പെട്ടവരായാലും നടപടിയെടുക്കുമെന്ന് മേധാവി കൂട്ടിച്ചേർത്തു.
ഇന്ന് മുംബൈ തീരത്തെ ആഡംബര കപ്പലിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പത്ത് പേർ പിടിയിലായിരുന്നു.ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയാണ് പിടിയിലായത്.ഇവരിൽ നിന്നായി കൊക്കെയ്ൻ,ഹാഷിഷ്, എം.ഡി.എം.എ എന്നിവയുംഎൻസിബി പിടിച്ചെടുത്തു.
രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത കോർഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലാണ് എൻസിബി റെയ്ഡ് നടത്തിയത്.
Comments