പത്തനംതിട്ട: തെരുവിൽ പരസ്യമായി ഏറ്റുമുട്ടി സിപിഎം-സിപിഐ പ്രവർത്തകർ. തൊഴിൽ നിഷേധിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അടൂരിൽ ഇന്ന് രാവിലെയാണ് സംഭവം. സിഐടിയുവിൽനിന്ന് എഐടിയുസിയിൽ ചേർന്നവർക്ക് തൊഴിൽ നിഷേധിച്ചതാണ് കാരണം.
ഹൈസ്‌കൂൾ ജംഗ്ഷനിൽ ഉണ്ടായ സിഐടിയുസി-സിഐടിയു തർക്കമാണ് സിപിഐ-സിപിഎം പ്രവർത്തകരിലേക്ക് വഴിമാറിയത്. എഐടിയുസിയിൽ ചേർന്ന രണ്ടുപേർക്ക് ഇന്നലെ മർദ്ദനമേറ്റിയുന്നു. ഇതിനെചൊല്ലിയുള്ള തർക്കമാണ് പരസ്യ ഏറ്റുമുട്ടിലിലെത്തിയത്.
ജില്ലയിലെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തർക്കം ഉണ്ടായത്. ഇതിനിടെ പോലീസെത്തി ഇരുകൂട്ടരെയും സ്ഥലത്തുനിന്ന് മാറ്റി. ഇവരുടെ തർക്കത്തെ തുടർന്ന് റോഡിൽ ഗതാഗത കുരുക്കും അനുഭവപ്പെട്ടിരുന്നു.
Comments