ദുബായ്: ജയിക്കാൻ പതിനൊന്ന് പന്തിൽ വേണ്ടിയിരുന്നത് 24 റൺസ്. രവീന്ദ്രജഡേജയ്‌ക്ക് പകരം ഇറങ്ങിയ ‘തല’ ചെന്നൈ ആരാധകരുടെ ആവേശം വാനോളം ഉയർത്തി തന്റെ ക്ലാസ് ഷോട്ടിലൂടെ ബൗണ്ടറി പായിച്ച് -ഡൽഹിയെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സിനെ ഫൈനലിലേക്ക് കടത്തി.
‘ആ രാജാവ് ഇതാ തിരിച്ചു വന്നിരിക്കുന്നു. ക്രിക്കറ്റിലെ എക്കാലത്തേയും ഏറ്റവും മികച്ച ഫിനിഷർ ഒരാൾ മാത്രം. എന്നെ കസേരയിൽ നിന്നും തുള്ളിച്ചാടിച്ച മറ്റൊരു നിമിഷം സമ്മാനിച്ച രാത്രി’ ജയിക്കാനാവശ്യമുള്ള മൂന്ന് പന്തിലെ നാല് റൺസ് ഒരു ബൗണ്ടറിയിലൂടെ നേടിയ ധോണിക്കായി ആദ്യം ട്വീറ്റ് ചെയ്തത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Anddddd the king is back ❤️the greatest finisher ever in the game. Made me jump Outta my seat once again tonight.@msdhoni
— Virat Kohli (@imVkohli) October 10, 2021
തന്റെ പ്രതാപകാലത്തേക്ക് തിരികെ എത്തിയ റോബിൻ ഉത്തപ്പയുടെ തകർപ്പൻ ബാറ്റിംഗും സ്ഥിരതയുടെ പര്യായമായി മാറിക്കഴിഞ്ഞ ഋതുരാജ് ഗേയ്‌ക്ക് വാദുമാണ് ചെന്നൈ സൂപ്പർ കിംഗിസിന്റെ വിജയത്തിന് അടിത്തറയിട്ടത്.
ആദ്യ ഓവറിൽ തന്നെ ഡ്യൂപ്ലസിയെ മടക്കി നോർച്ചെയുടെ ഞെട്ടിക്കലിന് ഉത്തപ്പ ഉശിരൻ ബാറ്റിംഗിലൂടെ മറുപടി നൽകി. ഗെയ്ക്വാദിനൊപ്പം ബാറ്റിംഗിനിറങ്ങിയ ഉത്തപ്പയുടെ ക്ലാസ് ഷോട്ടുകൾ കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കടന്നുകൊണ്ടേയിരുന്നു. 44 പന്തിൽ 63 റൺസെടുത്താണ് ഉത്തപ്പ മടങ്ങിയത്.
50 പന്തിൽ 70 റൺസുമായി ഗെയ്‌ക്കുവാദും ടീമിന് കരുത്തായി. അവസാന ഓവറുകളിൽ നിർണ്ണായക റൺസുകൾ നേടി മൊയീൻ അലി( 12 പന്തിൽ 16) ടീമിനെ വിജയത്തിലേക്ക് അടിപ്പിച്ചു. മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം ഡൽഹി മുന്നോട്ട് വെച്ച 173 റൺസ് വിജയലക്ഷ്യമാണ് നായകൻ ധോണി അവസാന ഓവറിൽ മറികടന്നത്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്കായി പൃഥ്വി ഷാ, ഋഷഭ് പന്ത് എന്നിവരുടെ അർദ്ധ സെഞ്ച്വറി യാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. ഷാ 60 റൺസും ഹെറ്റ്‌മെയർ 37 റൺസും പന്ത് 51 റൺസുമാണ് ടീമിനായി നേടിയത്.
Comments