സഞ്ചാരത്തിനിടെ കൂട്ടം തെറ്റി പോകുന്നവരെയും അപകടങ്ങൾ സംഭവിച്ച് നടുക്കടലിൽ പെട്ടുപോകുന്നവരുടേയും കഥ നാം ഇതിന് മുൻപും കേട്ടിട്ടുണ്ട്. അത്തരം ആളുകളെ കണ്ടെത്തുമ്പോൾ ജീവിതത്തിലേക്ക് തിരിച്ചെത്തി എന്നാണ് പലരും പ്രതികരിക്കാറുള്ളത്.എന്നാൽ ജോർജിയ ദ്വീപിന് സമീപത്തെ കടലിൽ അകപ്പെട്ട രണ്ടു യുവാക്കൾക്ക് രക്ഷപെടൽ അല്പം വൈകാമായിരുന്നു എന്നാണ് അഭിപ്രായം. തിരക്കേറിയ ജീവിത്തിൽ അപ്രതീക്ഷിതമായി കിട്ടിയ അവധിക്കാലം ആസ്വദിക്കുകയായിരുന്നത്രെ അവർ.
മോണോ ദ്വീപിൽ നിന്ന് കടലിൽ സാഹസിക യാത്രക്കായി പുറപ്പെട്ടവരാണ് ലിവാ നഞ്ചിക്കാനയും ജൂനിയർ കൊളോണിയും ആദ്യ ദിവസങ്ങളിൽ യാത്ര അവർ ആസൂത്രണം ചെയ്തത് പോലെ നടന്നുവെങ്കിലും പിന്നീട് കടൽ അതിന്റെ രൗദ്ര ഭാവം പുറത്തെടുക്കുകയായിരുന്നു. അവർ സഞ്ചരിച്ചിരുന്ന ചെറിയ മോട്ടോർ ബോട്ടിന്റെ ജിപിഎസ് ട്രാക്കർ പ്രവർത്തനക്ഷമല്ലാതായി തീർന്നു.
നടുക്കടലിൽ എങ്ങോട്ട് പോവണമെന്നറിയാതെ സുഹൃത്തുക്കൾ കഴിച്ചു കൂട്ടിയത് 29 ദിനങ്ങളാണ്. യാത്രയിൽ ഒപ്പം കൊണ്ടുപോയ ഒരു ചാക്ക് ഓറഞ്ചും കടലിൽ നിന്ന് ശേഖരിച്ച തേങ്ങകൾ, മഴവെള്ളം എന്നിവയായിരുന്നു അവർക്ക് അതി ജീവനത്തിനുള്ള തുണയായത്. 29 ദിവസത്തിനുശേഷം ഒരു മത്സ്യ തൊഴിലാളി ഇവരെ കണ്ടെത്തി രക്ഷിക്കുകയായിരുന്നു. രക്ഷപെട്ടതിനുശേഷം യാദൃശ്ചികമായി ലഭിച്ച അവധികാലം എന്നാണ് ഇരുവരും പ്രതികരിച്ചത്.
സംഭവം പുറത്തറിഞ്ഞതോടെ യുവാക്കളുടെ പ്രതികരണത്തിന് സമിശ്ര പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്.അതേസമയം യാത്ര മുടങ്ങിയതോ നേരിട്ട പ്രതിസന്ധിയോ ഒന്നും ഇരുവരെയും പിന്തിരിപ്പിച്ചിട്ടില്ല. ചെറിയ വിശ്രമത്തിന് ശേഷം വീണ്ടും സാഹസീക യാത്രയ്‌ക്ക് ഇറങ്ങാനാണ് ഇവരുടെ പദ്ധതി
Comments