ലക്നൗ : ഓൺലൈൻ പെൺ വാണിഭസംഘത്തെ വലയിലാക്കി യുപി പോലീസ് . പശ്ചിമ ബംഗാളിൽ നിന്നടക്കം യുവതികളെ കൊണ്ട് വന്ന് സെക്സ് റാക്കറ്റ് നടത്തിയ സംഘമാണ് പിടിയിലായത് . ഒറയ്യയിലെ ദളിപ്പൂർ സ്വദേശി സൽമാനാണ് സംഘത്തിന്റെ സൂത്രധാരൻ . നാലു പെൺകുട്ടികളും പിടിയിലായിട്ടുണ്ട്.പെൺകുട്ടികളെ തേടിയെത്തിയവരെന്ന വ്യാജേനയാണ് പോലീസ് ഇവരെ കുടുക്കിയത് .
ഇന്റർനെറ്റിലൂടെയും വാട്സാപ്പിലൂടെയും താൻ ആളുകളുമായി സംസാരിക്കാറുണ്ടെന്നും പെൺകുട്ടികളുടെ ഫോട്ടോകൾ വാട്സാപ്പിൽ ഉപഭോക്താക്കൾക്ക് അയക്കാറുണ്ടെന്നും ചോദ്യം ചെയ്യലിൽ സൽമാൻ പറഞ്ഞു. തുടർന്ന് പെൺകുട്ടികളെ ആവശ്യക്കാർക്കടുത്തേയ്ക്ക് അയയ്ക്കും. അയ്യായിരം മുതൽ ഇരുപതിനായിരം രൂപ വരെ ഇത്തരത്തിൽ ഈടാക്കിയിരുന്നു.
ബിസിനസുകാരെ കണ്ടെത്താനായി പെൺകുട്ടികളെ കമ്പനികളിൽ ജോലിയ്ക്കായി അയക്കുമായിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന തുകയുടെ 40 ശതമാനം പെൺകുട്ടികൾക്ക് നൽകി. ബാക്കി തുക സൽമാനും പങ്കാളികളും പങ്കിട്ട് എടുക്കുമായിരുന്നു. സൽമാനെതിരെ 10 കേസുകൾ നേരത്തേ നിലവിലുണ്ട് .
പശ്ചിമ ബംഗാളിൽ നിന്നുള്ള രണ്ട് പെൺകുട്ടികളും, ഗാസിയാബാദിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള ഓരോ പെൺകുട്ടികളുമാണ് പിടിയിലായത്.
Comments