പഞ്ചാബ് : സാധാരണക്കാരനെ ആക്രമിച്ച് എംഎൽഎ. പഞ്ചാബിലെ കോൺഗ്രസ് എംഎൽഎയായ ജോഗീന്ദർ പാൽ ആണ് യുവാവിനെ ആക്രമിച്ച് വിവാദത്തിലായിരിക്കുന്നത്.മണ്ഡലത്തിലെ വികസന പ്രകടനത്തിന്റെ പോരിൽ ചോദ്യം ചെയ്തതിനാണ് ജോഗീന്ദർ പാൽ സാധാരണക്കാരനായ യുവാവിനെ ആക്രമിച്ചത്. യുവാവിനെ ആക്രമിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ രാജ്യവ്യാപകമായി കടുത്ത വിമർശനമാണ് എംഎൽഎയ്‌ക്കെതിരെയും കോൺഗ്രസിനെതിരെയും ഉയരുന്നത്.
പത്താൻകോട്ട് ജില്ലയിലെ ഭോവയിലെ ഒരു പൊതുപരിപാടിയിൽ ജനങ്ങളെ എംഎൽഎ ആയ ജോഗീന്ദർ പാൽ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം.ഗ്രാമത്തിന്റെ ജോഹീന്ദർ മേൽനോട്ടം വഹിച്ച പരിപാടികളെക്കുറിച്ചു സംസാരിക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ജോഗീന്ദർ സംസാരിക്കുന്നതിനിടെ യുവാവ് ജനങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് സംസാരിക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ ജോഗീന്ദർ യുവാവിനെ അവഗണിച്ച് തന്റെ പ്രസംഗം തുടർന്നു.അതേസമയം യുവാവിനെ പോലീസ് ഉദ്യോഗസ്ഥൻ പിടിച്ച് തള്ളി പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു.എന്നാൽ പോലീസുകാരുടെ കണ്ണുവെട്ടിച്ച് യുവാവ് എംഎൽഎയുടെ സമീപമെത്തി. നിങ്ങൾ ശരിക്കും എന്താണ് ചെയ്തത് എന്ന് എംഎൽഎയോട് ചോദിച്ചു.യുവാവിനോട് തന്റെ അടുത്തേയ്‌ക്ക് വരാൻ ജോഗീന്ദർ ആദ്യം ശാന്തമായി പറഞ്ഞു.
അതിനുശേഷം എംഎൽഎ യുവാവിന്റെ മുഖത്തടിക്കുകയും തലയ്‌ക്ക് നിരവധി തവണ ക്രൂരമായി പ്രഹരിക്കുകയുമായിരുന്നു. പിന്നാലെ വന്ന പോലീസുകാരും എംഎൽഎയുടെ കൂടെ വന്ന ആളുകളും യുവാവിനെ ക്രൂരമായി മർദ്ദിച്ചു. സാധാരണക്കാരനായ യുവാവ് ശബ്ദമുയർത്തിയതിന് ഈ രീതിയിൽ ക്രൂരമായി പ്രതികരിച്ച എംഎൽഎയ്‌ക്കെതിരെയും അനുയായികൾക്കെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്. നിരവധിപേരാണ് വീഡിയോക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Comments