ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; പാർട്ടിയുടെ സ്വാധീനത്തിൽ പോലീസും കേസെടുത്തില്ല; മകനായി ഏതറ്റം വരെയും പോകുമെന്നും അനുപമ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; പാർട്ടിയുടെ സ്വാധീനത്തിൽ പോലീസും കേസെടുത്തില്ല; മകനായി ഏതറ്റം വരെയും പോകുമെന്നും അനുപമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 08:45 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗർഭിണിയായിരിക്കുമ്പോൾ തന്റെ കുഞ്ഞിനെ നശിപ്പിക്കാൻ രക്ഷാകർത്താക്കൾ ശ്രമിച്ചിരുന്നതായി എസ്.എഫ്.ഐ. മുൻ നേതാവ് അനുപമ എസ്. ചന്ദ്രൻ. വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ എട്ടാംമാസത്തിൽ മലപ്പുറത്തും കായംകുളത്തുമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ഗർഭച്ഛിദ്രത്തിന് ശ്രമിച്ചുവെന്നും അനുപമ പറയുന്നു. അച്ഛനും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ്.ജയചന്ദ്രനെതിരേയും ഗുരുതര ആരോപണമാണ് അനുപമ ഉന്നയിച്ചത്. അച്ഛനും അമ്മയ്‌ക്കും ദുരഭിമാനമാണു വലുതെങ്കിൽ തനിക്ക്, നൊന്തുപെറ്റ മകനാണു വലുതെന്ന് അനുപമ പറയുന്നു.

ഗർഭച്ഛിദ്രം നടത്താൻ വീട്ടുകാർ പലവഴിയും നോക്കി. പല ആശുപത്രികളിലും താൻ ബഹളം വച്ചത് കൊണ്ട് മാത്രമാണ് ഗർഭച്ഛിദ്രം നടത്താൻ പറ്റാതെ വന്നത്. വളർച്ചയില്ലെന്നും മറ്റും പറഞ്ഞാണ് കുഞ്ഞിനെ നശിപ്പിക്കാൻ രക്ഷാകർത്താക്കൾ പ്രേരിപ്പിച്ചത്. ഇതിനിടെ കൊറോണ ബാധിച്ച് മലപ്പുറത്തെ ആശുപത്രിയിൽ അഡ്മിറ്റായി. ചേച്ചിയുടെ വിവാഹം കഴിഞ്ഞശേഷം തന്നെയും കുഞ്ഞിനെയും അജിത്തിനൊപ്പം വിടാമെന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോൾ അത് സമ്മതമാണെന്ന് പോലീസ് സാന്നിദ്ധ്യത്തിൽ എഴുതിക്കൊടുത്തു. എന്നാൽ അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം നടത്താൻ ശ്രമം നടന്നുവെന്നും അനുപമ പറയുന്നു. ഒൻപതാം മാസത്തില്‍ പോലും രക്ഷാകർത്താക്കൾ മർദ്ദിക്കുമായിരുന്നു.

പിന്നീടാണ് മുദ്രപ്പത്രത്തിൽ ഒപ്പു വയ്പ്പിച്ചത്. ചേച്ചിയുടെ വിവാഹ ആവശ്യത്തിന് സ്ഥലം വിൽക്കുന്നതിനുള്ള സമ്മതപത്രമാണെന്ന് തെറ്റിദ്ധരിപ്പിച്ചു. പ്രസവിക്കുന്ന കുഞ്ഞിനെ വേണ്ടെന്നും ശിശുക്ഷേമസമിതിയിൽ ഉപേക്ഷിക്കാൻ സമ്മതമാണെന്നുമാണ് അതിൽ എഴുതി വച്ചിരുന്നതെന്ന് വൈകിയാണ് മനസിലായത്. ഏപ്രിൽ മുതൽ കുഞ്ഞിനെ അന്വേഷിച്ചുള്ള പരാതിയുമായി ഡി.ജി.പി വരെയുള്ളവരെ സമീപിച്ചു. അച്ഛന്റെയും പാർട്ടിയുടെയും സ്വാധീനം മൂലം കേസ് രജിസ്റ്റർ ചെയ്തില്ല. പരാതിയുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെയും, കോടിയേരി ബാലകൃഷ്ണനെയും, എ.വിജയരാഘവനെയും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. പോലീസിൽ പരാതി നൽകി ആറുമാസത്തിനു ശേഷമാണ് എഫ്.ഐ.ആർ. ഇട്ടത്. എന്നാൽ, ദത്തു നൽകിയ കുട്ടിയുടെ വിശദാംശം നൽകില്ലെന്നാണ് ശിശുക്ഷേമ സമിതി പറയുന്നത്. അതേസമയം കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തിട്ടുണ്ടെങ്കിൽ തിരികെ അനുപമയ്‌ക്ക് ലഭിക്കാൻ നിയമതടസ്സമില്ലെന്നാണ് വിലയിരുത്തൽ. ഏറ്റെടുത്ത കുഞ്ഞിനെ ദത്ത് നൽകുന്നതിൽ പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. നടപടിക്രമങ്ങൾ പാലിച്ചാണോ കുഞ്ഞിനെ ദത്ത് നൽകിയതെന്നും പോലീസ് അന്വേഷിക്കും.

Tags: anupamaAdoption controversy
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies