3,500 വർഷം പഴക്കമുള്ള പുരാതന ബാബിലോണിയൻ പ്രേത ചിത്രം കണ്ടെത്തി . ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലെ നിലവറകളിലെ പ്രേതവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പരിശോധിക്കുമ്പോഴാണ് , മ്യൂസിയത്തിന്റെ മിഡിൽ ഈസ്റ്റ് ഡിപ്പാർട്ട്മെന്റിലെ സീനിയർ ക്യൂറേറ്ററായ ഇർവിംഗ് ഫിങ്കൽ ഈ ചിത്രം കണ്ടെത്തിയത് .
ഒരു സ്ത്രീ കയറിൽ കെട്ടി താടിയുള്ള ഒരു പ്രേതത്തെ വലിച്ചു കൊണ്ടു പോകുന്നതാണ് കളിമണ്ണിൽ കൊത്തി വച്ചിരിക്കുന്ന ചിത്രം . ഇതിനൊപ്പം ആചാരങ്ങളെ കുറിച്ചും , വിഷമകരമായ ആൺ പ്രേതങ്ങളെ നീക്കം ചെയ്യുന്നതിനുള്ള പരിഹാരവും കുറിച്ച് വച്ചിട്ടുണ്ട്.
ഇറാഖിലെ ബാഗ്ദാദിന് 60 മൈൽ തെക്ക് സ്ഥിതിചെയ്യുന്ന ഒരു പുരാതന നഗരമായ ബാബിലോണിൽ നിന്ന് പത്തൊൻപതാം നൂറ്റാണ്ടിലെ ആയിരക്കണക്കിന് മറ്റ് ചിത്രങ്ങൾക്കൊപ്പമാണ് ബ്രിട്ടീഷ് മ്യൂസിയം പ്രേതചിത്രവും സ്വന്തമാക്കിയത് .
കൈയിലൊതുങ്ങുന്ന വലിപ്പത്തിലുള്ളതാണ് കളിമൺഫലകം. ഇതിൽ ക്യൂനിഫോം ലിപിയിൽ എഴുതിയ കുറേ വിവരണങ്ങളുമുണ്ട്. പ്രേതത്തെ ഉച്ചാടനം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളാകാം ഇവയെന്നാണു ഗവേഷകർ വിചാരിക്കുന്നത് . സൂക്ഷ്മപരിശോധനയിലാണ്, ഫിങ്കൽ നഗ്നനേത്രങ്ങൾക്ക് കാണാനാകാത്ത മനോഹരമായ ഈ പ്രേത ചിത്രം കണ്ടെത്തിയത്
പ്രേതങ്ങളെ ഉച്ഛാടനം ചെയ്യുന്നതിനായി ആദ്യം സൂര്യദേവനെ അഥവാ ഷമാഷിനെ നെയാണ് ഇതിൽ വിളിച്ചിരിക്കുന്നത് . എക്സോർസിസ്റ്റിന്റെ ലൈബ്രറിയിൽ നിന്നോ ക്ഷേത്രത്തിൽ നിന്നോ ആകാം ചിത്രം എത്തിയതെന്നാണ് റിപ്പോർട്ട്.
Comments