അബുദാബി: ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിലെ ആദ്യമത്സരത്തിൽ ബാറ്റിംഗിൽ തകർന്ന് ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ ഓസീസ് ബാറ്റിംഗിനയ്‌ക്കു കയായിരുന്നു. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റിന് 118 റൺസാണ് പ്രോട്ടീയാസ് നിരയ്‌ക്ക് എടുക്കാനായത്. രണ്ടാമത് ബാറ്റിംഗ് ആരംഭിച്ച ഓസീസിന് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസീസ് 3ന് 40 എന്ന നിലയിലാണ്. സ്റ്റീവൻ സ്മിത്തും, മാക്സ്വെല്ലുമാണ് ക്രീസിലുള്ളത്.
മദ്ധ്യനിരയിൽ തിളങ്ങിയ എയ്ഡൻ മർക്‌റാം നേടിയ 40 റൺസാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് മാന്യമായ സ്‌കോർ നൽകിയത്. മുൻനിര പാടെ തകർന്ന ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ 4ന് 46 എന്ന നിലയിലായിരുന്നു. തുടർന്നാണ് മർക്‌റാമിനൊപ്പം ഹെയിന്റിച്ച് 13 റൺസും ഡേവിഡ് മില്ലർ 16 റൺസുമെടുത്ത് ടീമിന് റൺസ് മുന്നോട്ട് കയറ്റിയത്. വാലറ്റത്ത് റബാഡ നേടിയ 19 റൺസും നിർണ്ണായകമായി. മുൻ നിരയിൽ ഓപ്പണറും ദക്ഷിണാഫ്രിക്കൻ നായകനുമായ ബാവുമ(12), ഡീകോക്(7), വാൻഡെർ ഡ്യൂസെൻ(2) എന്നിവർ പെട്ടന്ന് പുറത്തായി. വാലറ്റത്ത് പ്രിട്ടോറിയോസ്(1) കേശവ് മഹാരാജ്(0) ആന്റീച്ച് നോർച്ചേ(2) എന്നിവർക്കും കാര്യാമായി ഒന്നും ചെയ്യാനായില്ല.
ഓസീസിനായി മിച്ചൽ സ്റ്റാർക്ക്, ഹേസൽവുഡ്, ആദം സാംപ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി. മാക്‌സ്വെല്ലിനും പാറ്റ് കമ്മിൻസിനും ഓരോ വിക്കറ്റ് ലഭിച്ചു.
Comments