കൊച്ചി : നോൻ ഹലാൽ ഹോട്ടൽ സംരംഭക തുഷാര അജിത്തിന് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് കേരളത്തിലേക്ക് താലിബാൻ കടന്നുവരുന്നുവെന്ന സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
തുഷാരാ അജിത്തിനെതിരെ നടന്ന അക്രമം ഒരു സൂചനയും സന്ദേശവുമാണ്. താലിബാൻ കടന്നുവരുന്ന പല വഴികളിൽ ഒന്നു മാത്രമാണിത്. ഒരു പരിഷ്‌കൃതസമൂഹത്തിനും അംഗീകരിക്കാൻ കഴിയാത്ത പ്രാകൃത നടപടി. ‘ഭക്ഷണ സ്വാതന്ത്ര്യസമരസേനാനികൾ’ ഒന്നുംതന്നെ വിഷയം പന്നിയായതുകൊണ്ട് മിണ്ടുമെന്ന പ്രതീക്ഷയില്ല- സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് കാക്കനാട് ഇൻഫോ പാർക്കിന് സമീപം ഹോട്ടൽ ആരംഭിക്കാനായി എത്തിയ തുഷാര അജിത്തിനെ മതമൗലികവാദികൾ ആക്രമിച്ചത്. ഹോട്ടലിന് മുൻപിൽ നിൽക്കുകയായിരുന്ന തുഷാരയെ അവിടേക്കെത്തിയ യുവാക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ തുഷാര ആശുപത്രിയിൽ ചികിത്സയിലാണ്. നന്ദൂസ് കിച്ചൺ എന്ന പേരിലായിരുന്നു ഹോട്ടൽ തുടങ്ങാനിരുന്നത്.
മതമൗലികവാദികളിൽ നിന്നും ആക്രമണം നേരിട്ട വിവരം ഫേസ്ബുക്ക് ലൈവിലൂടെയാണ് തുഷാര പുറം ലോകത്തെ അറിയിച്ചത്. സമീപമുള്ള ചില കടക്കാരാണ് ആക്രമണത്തിന് പിന്നിൽ എന്ന് തുഷാര പറയുന്നു. പാലാരിവട്ടത്തെ പോലെ നോ ഹലാൽ ബോർഡ് ഇവിടെ വെയ്‌ക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ഒരാഴ്ചയായി തനിക്ക് നേരെ ഭീഷണിയും പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതിന് പുറമേ പന്നി വിഭവങ്ങൾ വിളമ്പാൻ പാടില്ലെന്നും ഭീഷണിയുണ്ടായി. ഇത് രണ്ടുമാണ് ആക്രമണത്തിന് കാരണമായതെന്നും തുഷാര വ്യക്തമാക്കുന്നു.
സംഭവത്തിൽ അക്രമികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇരു വിഭാഗങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നത്തിൽ ഇൻഫോപാർക്ക് പോലിസിന്റെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്താനിരിക്കെയാണ് അക്രമണം
Comments