ന്യൂയോർക്ക്: കൊറോണ പ്രതിരോധ കുത്തിവെയ്‌പ്പെടുത്തവരിൽ മറ്റ് രോഗങ്ങൾ മൂലമുള്ള മരണ സാദ്ധ്യതയും കുറയുന്നുവെന്ന് കണ്ടെത്തൽ. വാക്‌സിൻ സ്വീകരിച്ചവരിലും അല്ലാത്തവരിലും അമേരിക്ക നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.
കൊറോണ വാക്‌സിൻ എടുക്കാത്തവരെ സംബന്ധിച്ചിടത്തോളം വാക്‌സിൻ സ്വീകരിച്ചവർക്ക് മറ്റ് രോഗങ്ങൾ മൂലം ജീവഹാനി സംഭവിക്കുന്നതിനുള്ള സാദ്ധ്യത കുറവാണെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യുഎസിലെ ഗവേഷക കേന്ദ്രമായ സിഡിസിയുടെ പുതിയ പ്രതിവാര റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
11 ദശലക്ഷം അമേരിക്കക്കാരിൽ പൂർത്തിയാക്കിയ പഠനം 2020 ഡിസംബറിൽ ആരംഭിച്ച് 2021 ജൂലൈയിലാണ് അവസാനിച്ചത്. പഠന വിധേയമാക്കിയവരിൽ 6.4 ദശലക്ഷം ആളുകൾ വാക്‌സിനെടുത്തവരും 4.6 ദശലക്ഷം ആളുകൾ സ്വീകരിക്കാത്തവരുമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിവിധ രോഗങ്ങൾ മൂലം ആശുപത്രി ചികിത്സയ്‌ക്കായി സമീപിക്കുന്നതിൽ വാകിനേഷന് ശേഷം 1.07 ലക്ഷം കുറവ് വന്നിട്ടുണ്ടെന്നതും ആശ്വാസകരമായ വാർത്തയാണ്. മുതിർന്ന പൗരന്മാരുടെ മരണങ്ങളിലും 65,000ത്തോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 65 വയസിന് മുകളിലുള്ളവർക്കിടയിൽ സംഭവിച്ച മാറ്റമാണിത്.
അതേസമയം രാജ്യത്ത് വാകിസ്ൻ സ്വീകരിക്കാൻ മടിക്കുന്നവരുടെ എണ്ണത്തിലും കുറവില്ല. പ്രായപൂർത്തിയായവരിൽ 18 ശതമാനം ആളുകളും ഇപ്പോഴും വാക്‌സിൻ സ്വീകരിക്കാൻ അമേരിക്കയിൽ തയ്യാറല്ല. ഫൈസർ, മഡോണ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ പ്രതിരോധ വാക്‌സിനുകളാണ് കൊറോണക്കെതിരെ യുഎസിൽ ലഭ്യമാക്കുന്നത്. ഇതിൽ ജോൺസൺ ആൻഡ് ജോൺസൺ ഒഴികെ മറ്റ് രണ്ട് വാക്‌സിനുകൾക്കും ഇരുഡോസുകൾ ആവശ്യമാണ്.
Comments