ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംഭരിക്കുന്നതിനുള്ള ശേഷി കേരളത്തിനുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. എങ്കിലും കേരളത്തിന്റെ ആവശ്യ പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിർത്താൻ തമിഴ്‌നാട് സമ്മതിച്ചത് ആശാവഹമായ കാര്യമാണ്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയാകാൻ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിൽ 5000 ഘനയടി വെള്ളം പുറത്തേക്ക് വിട്ടാലും നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് പ്രശ്‌നം ഉണ്ടാകില്ല. സമുദ്രനിരപ്പിൽ നിന്നും പെരിയാറിലെ ജലനിരപ്പ് 792.0 അടി ആണ്. മുന്നറിയിപ്പ് നൽകണമെങ്കിൽ ജലനിരപ്പ് 794 അടി ആയി ഉയരണം. ജലനിരപ്പ് 795.2 അടിയിൽ എത്തുമ്പോഴേ അപായ മുന്നറിയിപ്പ് നൽകേണ്ടതുള്ളൂ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments