ദുബായ്: മൂന്നാം ജയം തേടി പാരമ്പര്യ വൈരികൾ ഇന്ന് ടി20 ലോകകപ്പി ലിറങ്ങുന്നു. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഇറങ്ങുന്നത് ആദ്യ രണ്ടു കളികളും ജയിച്ച ആത്മവിശ്വാസത്തിലാണ്. ഗ്രൂപ്പ് ഒന്നിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ബംഗ്ലാദേ ശിനേയും നിലവിലെ ചാമ്പ്യന്മാരെ വെസ്റ്റിൻഡീസിനേയും 8 വിക്കറ്റുകൾക്കാണ് തകർത്തത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 7 വിക്കറ്റിന് തകർത്ത ഓസീസ് നിര ദക്ഷിണാഫ്രിക്കയെ 5 വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇംഗ്ലണ്ടിനെതിരെ മൂന്നാം മത്സരത്തിനിറങ്ങുന്നത്.
ഇംഗ്ലണ്ടിനായി ആദ്യ മത്സരത്തിൽ ജാസൺ റോയ് 61 റൺസും ഡേവിഡ് മലാൻ 28 റൺസുമാണ് നേടിയത്. വിൻഡീസിനെ 56 റൺസിൽ ഒതുക്കിയ മത്സരത്തിൽ ജോസ് ബട്‌ലറാണ് 24 റൺസുമായി ബാറ്റിംഗിൽ മുന്നിട്ട് നിന്നത്. ബൗളിംഗിൽ ആദിൽ റഷീദും ഓൾറൗണ്ട് മികവുമായി മൊയീൻ അലിയുമാണ് ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടുകൾ.
ഓസീസിനായി ബാറ്റിംഗിൽ മികച്ച തിരിച്ചുവരവ് നടത്തിയ ഡേവിഡ് വാർണറും(65) സ്ഥിരതയോടെ നിൽക്കുന്ന നായകൻ ആരോൺ ഫിഞ്ചും(37) സ്റ്റീവൻ സ്മിത്തും(35) മാർക്കസ് സ്റ്റോയിൻസും(24) മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. ശ്രീലങ്കയ്‌ക്കെതിരെ മിച്ചൽ സ്റ്റാർക്കും കമ്മിൻസും ആദം സാംപയും തിളങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഹേസൽവുഡും ബൗളിംഗിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനത്താണ് ഇംഗ്ലണ്ടും ഓസീസുമുള്ളത്.
Comments