തിരുവനന്തപുരം : കീഴ്‌ക്കോടതി ജഡ്ജിമാരുടെ നിയമനത്തിന് സിവിൽ സർവീസ് മാതൃകയിൽ അഖിലേന്ത്യ ജുഡീഷൽ സർവീസ് ആരംഭിക്കാൻ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചർച്ച നടത്തും.
കേന്ദ്ര നിയമ മന്ത്രി കിരൺ റിജുവിന്റെ അദ്ധ്യക്ഷതയിൽ ഈ മാസം അവസാനം ചേരുന്ന സംസ്ഥാന നിയമ മന്ത്രിമാരുടെ യോഗത്തിസാണ് ഇത് ചർച്ച ചെയ്യുക.മികവിന്റെ അടിസ്ഥാനത്തിൽ ജഡ്ജി നിയമനം സാധ്യമാകുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്.സംസ്ഥാന സർക്കാറുകൾക്കും ഹൈക്കോടതികൾക്കും ഉള്ള ആശങ്കകൾ പരിഹരിക്കുകയാണ് ചർച്ചയിലൂടെ ലക്ഷ്യമിടുന്നത്.
സിവിൽ സർവീസ് മാതൃകയിൽ അഖിലേന്ത്യ ജുഡീഷ്യൽ സർവീസ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1960 ലാണ് ജഡ്ജി നിയമനത്തിന് അഖിലേന്ത്യ ജുഡീഷൽ സർവീസ് എന്ന ആശയം ഉയർന്നു വന്നത്. ഇത് വിശാലമായ അടിസ്ഥാനത്തിൽ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
Comments