ഛണ്ഡിഗഡ്; പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്നും രാജിവെച്ച നവജ്യോത് സിംഗ് സിദ്ദു തന്റെ രാജിക്കത്ത് പിൻവലിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ പുതിയ അഡ്വക്കേറ്റ് ജനറൽ നിയമിതനായാൽ മാത്രമേ താൻ പാർട്ടി ഓഫീസിലേക്ക് തിരിച്ച് വരൂവെന്നും സിദ്ദു അറിയിച്ചു.
രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സിദ്ദു രാജി പിൻവലിക്കുമെന്നും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടുമെത്തുമെന്നമുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായുള്ള കടുത്ത അധികാര തർക്കത്തിനിടെ ജൂലൈ 18നാണ് സിദ്ദുവിനെ പിസിസി അധ്യക്ഷനായി ചുമതലയേറ്റത്. തുടർന്ന് അമരീന്ദറിനോട് മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സോണിയാഗാന്ധി ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ, സിദ്ദുവിന്റെ വിശ്വസ്തനായ ചരൺജിത് സിംഗ് ഛന്നിയെ പുതിയ മുഖ്യമന്ത്രിയായി നിയമിച്ചു. മന്ത്രിസഭാ പുനസംഘടനയും അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെയുള്ളവരുടെ നിയമനവും ചൊല്ലി സിദ്ദുവിന് അഭിപ്രായ വ്യാത്യാസമുണ്ടായിരുന്നു. പിന്നാലെയാണ് സിദ്ദു രാജി പ്രഖ്യാപിച്ചത്.
Comments