ഇസ്ലാമാബാദ്: പകിസ്താനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. മനുഷ്യമനസാക്ഷിയെ വിണ്ടും ഞെട്ടിച്ചുകൊണ്ട് വർഷങ്ങോളം അമ്മാവന്മാരുടെ ക്രൂര പീഡനത്തിനിരയായ പതിനാലുകാരിയുടെ അനുഭവം ഒടുവിൽ പുറത്ത്. റാവൽപിണ്ടിയിലെ ധോക്ക് ദരാസിയനിലാണ് സംഭവം.
കുറച്ച് വർഷങ്ങളായി പതിനാലുകാരിയുടെ രണ്ട് അമ്മാവന്മാർ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം അമ്മയോട് പറഞ്ഞപ്പോൾ അമ്മ തല്ലുകയും ചെയ്തതായി പതിനാലുകാരി അധികാരികളോട് പറഞ്ഞു. അതിനുശേഷം പീഡനം സഹിക്കാൻ പറ്റാതായതോടെയാണ് പെൺകുട്ടി വീട് വിട്ടിറങ്ങി അധികാരികളോട് സംഭവം അറിയിച്ചത്.
‘വർഷങ്ങളായി എന്റെ അമ്മാവന്മാർ എന്നെ പീഡിപ്പിക്കുന്നു. ഈ വിവരം അമ്മയോട് പറഞ്ഞപ്പോൾ അമ്മ ശകാരിച്ചു. ഈ കാര്യം പുറത്ത് പറയരുതെന്നാണ് അമ്മ പറഞ്ഞത്. നിരന്തരമായുള്ള പീഡനം സഹിക്കാൻ വയ്യാതായപ്പോളാണ് വീട് വിട്ടിറങ്ങിയത്’ പെൺകുട്ടി പറഞ്ഞു.
അധികാരികളുടെ മുന്നിലെത്തിയ പെൺകുട്ടിയുടെ ദേഹത്ത് മുറിവുകൾ കണ്ടെത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം ജില്ലാ ശിശുക്ഷേമ കേന്ദ്രത്തിലാക്കിയതായി അധികൃതർ അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്തതായും അധികൃതർ പറഞ്ഞു.
പാകിസ്താൻ, സ്ത്രീകളുടെ പേടി സ്വപ്നമാകുകയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീകൾക്ക് യാതൊരു സുരക്ഷയും നൽകാത്ത രാജ്യമാണ് പാകിസ്താനിപ്പോൾ. കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കനുസരിച്ച് 2021 പകുതിയായപ്പോൾ രാജ്യത്ത് 6,754 സ്ത്രീകളാണ് ചൂഷണങ്ങൾക്ക് ഇരയായത്. ഇതിൽ 1,890 സ്ത്രീകളും 752 കുട്ടികളും പീഡനത്തിനിരയായിട്ടുണ്ട്. കൂടാതെ 3,721 സ്ത്രീകളാണ് ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്നത്.
Comments