തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിനുള്ള സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനായി നവംബർ 23ഓടെ അധിക സീറ്റുകൾ ആവശ്യമുള്ള സ്‌കൂളുകളിൽ പുതിയ ബാച്ച് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് ധാരാളം വിയോജിപ്പുകൾ ഉയർന്നു വന്നിരുന്നു. എന്നാൽ നിലവിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ എതിർപ്പുകൾ മറികടക്കാനാകുമെന്നാണ് കരുതുന്നത്. കൂടാതെ 80 ശതമാനത്തോളം വിദ്യാർത്ഥികളാണ് പല ദിവസങ്ങളിലായി സ്‌കൂളുകളിൽ എത്തുന്നതെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പല പദ്ധതികൾ നടപ്പിലാക്കി വരുന്നു. ബാഹ്യ സൗകര്യങ്ങൾക്കൊപ്പം വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പ് പുരോഗമിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.
Comments