ജക്കാർത്ത : നായയെ പച്ചക്കറി പെട്ടിയ്ക്കുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത് ഇന്തോനേഷ്യയിൽ ഏറെ വിവാദങ്ങൾക്ക് വഴിവെയ്ക്കുന്നു. കാബേജ് കൊണ്ടുവരുന്ന പെട്ടിയ്ക്കുള്ളിൽ നിന്നാണ് നായയുടെ ജഡം കണ്ടെത്തിയത് . രാജ്യത്ത് വർദ്ധിച്ചു വരുന്ന ഹലാൽ ടൂറിസത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ച് മൃഗസ്നേഹികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട് .
ഇന്തോനേഷ്യയിലെ കിഴക്കൻ നുസ തെങ്കാര, ആഷെ, റിയാവു ദ്വീപുകൾ, വെസ്റ്റ് സുമാത്ര, വെസ്റ്റ് ജാവ, ജക്കാർത്ത, സെൻട്രൽ ജാവ, യോഗ്യക്കാർത്ത, കിഴക്കൻ ജാവ, സൗത്ത് സുലവേസി എന്നിവയുൾപ്പെടെ പത്ത് പ്രവിശ്യകൾ ഹലാൽ ടൂറിസം കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ് . ഈ സ്ഥലങ്ങൾ ശരിയത്തിന് അനുസൃതമാണെന്നും മദ്യം, ചൂതാട്ടം എന്നിവ പോലുള്ള ‘ഹറാം ‘ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നുവെന്നും ഉറപ്പിക്കാൻ പല നിയമനടപടികളും സർക്കാർ സ്വീകരിക്കാറുമുണ്ട്
സുമാത്ര ദ്വീപിലെ കിമോ റിസോർട്ടിൽ നിന്നാണ് പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ കറുത്ത നായയെ പിടികൂടിയത്. ആഷെയുടെ ഭാഗമായ ഒരു ദ്വീപിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഈ പ്രവിശ്യ ഹലാൽ ടൂറിസത്തിൽ ഉൾപ്പെടുന്നതാണ് . നീണ്ട മരത്തടി ഉപയോഗിച്ച് നായയെ ഉദ്യോഗസ്ഥർ പിടിക്കാനും , ഉപദ്രവിക്കാനും ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ ശരിയത്തിന് അനുസൃതമാണെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നായയെ പിടികൂടിയത്.
ഹറാം അല്ലെങ്കിൽ നിഷിദ്ധമായി കണക്കാക്കുന്ന മൃഗങ്ങളെ ‘ഹലാൽ ടൂറിസം’ പിന്തുടരുന്ന സ്ഥലത്ത് നിന്ന് നീക്കം ചെയ്യുകയായിരുന്നു ഉദ്യോഗസ്ഥർ .
മനുഷ്യാവകാശ സംഘടനയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ നായയെ പിടികൂടിയ ശേഷം കാബേജ് പെട്ടിയിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട് . ഇത് മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന ആരോപണങ്ങൾക്ക് കാരണമാവുകയും ഇതുമായി ബന്ധപ്പെട്ട് ഹാഷ്ടാഗുകൾ ഇന്തോനേഷ്യൻ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറുകയും ചെയ്തു. അതേ സമയം ഇന്തോനേഷ്യയിൽ വർഷങ്ങളായി ഇത്തരത്തിൽ ഹലാൽ ടൂറിസം നടക്കുന്നതായി പരാതിയുണ്ട്.
Comments