തിരുവനന്തപുരം: സർക്കാരിനെതിരായ സിഎജി റിപ്പോർട്ടിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാഡിസ്റ്റ് മനോഭാവമുള്ള ചിലർ കിഫ്ബിയെ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരിഞ്ചു പോലും മുന്നോട്ട് പോകാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അൽപ്പം പിറകോട്ട് പോയാൻ അവർക്ക് അത്രയും സന്തോഷം. തുടക്കം കുറിച്ചതൊന്നും സർക്കാർ മുടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസത്തിന് ആവശ്യമായ ധനസമാഹരണത്തിനായി രൂപീകൃതമായ ബോഡി കോർപ്പറേറ്റാണ് കിഫ്ബി. എന്നാൽ പൊതുഫണ്ട് ഉപയോഗിച്ചാണ് കിഫ്ബിയുടെ തിരിച്ചടവ് നടത്തുന്നതെന്നായിരുന്നു സിഎജി റിപ്പോർട്ടിലൂടെയുള്ള വിമർശനം. കിഫ്ബി വഴിയുള്ള വായ്പകൾ കടക്കെണി ഉയരുന്നതിന് കാരണമാകും. കിഫ്ബിയുടെ വായ്പയും ചെലവും ബജറ്റിൽ ഉൾപ്പെടുത്തുന്നില്ലെന്നും സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
നേരത്തേയും കിഫ്ബിയ്‌ക്കെതിരായ സിഎജിയുടെ സമാനമായ കണ്ടെത്തലുകൾ പുറത്തുവന്നിരുന്നു. കിഫ്ബിയ്‌ക്ക് നിയമസഭ അംഗീകാരമുണ്ടെന്നാണ് സംസ്ഥാനസർക്കാർ ഇതുവരേയും പറഞ്ഞിരുന്നത്. ഈ ഭാഗം സിഎജി തള്ളിയിരുന്നു. കിഫ്ബി വഴിയുള്ള വായ്പകൾ ആകസ്മിക വായ്പ്പകളായി കണക്കാക്കാമെന്ന സർക്കാർ വാദവും സിഎജി തള്ളിയിട്ടണ്ട്.
Comments