കൊച്ചി: പാലക്കാട് മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധമില്ലെന്ന ന്യായീകരണവുമായി എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കൾ. കൊലപാതകം നടന്ന സ്ഥലം എസ്.ഡി.പി.ഐ-ബി.ജെ.പി സംഘർഷമേഖലയല്ല. കൊലപാതകവും അക്രമവും എസ്.ഡി.പി.ഐയുടെ നയമല്ലെന്നും ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ വാദിക്കുന്നു.
സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ തീവ്രവാദികൾ ആണെന്ന് ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ വ്യക്തമാക്കിയിരുന്നു. സഞ്ജിത്തിനെ നേരത്തെയും എസ്ഡിപിഐ തീവ്രവാദികൾ കൊല്ലാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുമുണ്ട്. സഞ്ജിത്തിനെ ആക്രമിച്ച കേസിൽ എസ്ഡിപിയ്ക്കാർക്കെതിരെ കേസും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലും അക്രമവും , കൊലപാതകവും തങ്ങളുടെ നയമല്ലെന്ന് പറയുന്ന എസ്ഡിപിഐ നേതാക്കൾ കേരളത്തിലെ പൊതു സമൂഹത്തെ കളിയാക്കുകയാണെന്നും ബിജെപി ആരോപിച്ചു.
പ്രദേശത്തെ മയക്കുമരുന്നു , കഞ്ചാവ് മാഫിയകൾക്ക് തണലൊരുക്കുന്നത് എസ്ഡിപിഐ തീവ്രവാദികളാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതിനെതിരെ സഞ്ജിത്ത് ഉൾപ്പെടെയുള്ള ആർഎസ്എസ് പ്രവർത്തകർ ശക്തമായ പ്രതിരോധം സൃഷ്ടിച്ചിരുന്നു. ഇതാണ് എസ്ഡിപിഐ തീവ്രവാദികളെ വെറളി പിടിപ്പിച്ചതെന്നും ബിജെപി വിമർശിച്ചു.
എസ്.ഡി.പി.ഐയും, സി.പി.എമ്മും, സർക്കാറും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും മൗനം ഇതിന് തെളിവാണ്. ചെങ്കൊടിത്തണലിൽ കേരളത്തിൽ തീവ്രവാദം തഴച്ചുവളരുകയാണെന്നും ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് ആരോപിച്ചു.
Comments