കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ മരിച്ച കേസിൽ പോലീസിന്റെ തിരക്കഥ പ്രകാരമാണ് തങ്ങൾ പ്രതികളായതെന്ന് ഹോട്ടലുടമ ഉടമ റോയ് വയലാട്ടും, ഹോട്ടൽ ജീവനക്കാരും ആരോപിച്ചു. തങ്ങളെ പ്രതിയാക്കുന്നതിലൂടെ കാർ ഓടിച്ച റഹ്മാനെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് റോയ് പറഞ്ഞു.
ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ല. ഹോട്ടലിൽ വെച്ച് ആർക്കും തന്നെ അനിഷ്ടം സംഭവിച്ചിട്ടില്ല. ഹോട്ടലിൽ നിന്നും കിലോമീറ്ററുകൾ അകലെയാണ് അപകടം നടന്നിരിക്കുന്നത്. ഹൃദ്രോഗിയായ തന്നെ പോലീസ് നിരന്തരം പീഡിപ്പിക്കുകയാണെന്നും റോയ് വാദിച്ചു. അപകടത്തിൽ പെട്ടവർ സ്വന്തം ഇഷ്ടപ്രകാരമാണ് പാർട്ടിയ്‌ക്ക് വന്നത്. ആരും ഇവർക്കുമേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. കാർ ഓടിച്ച ഒന്നാം പ്രതി അബ്ദു റഹ്മാനെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് റോയിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
അപകടത്തനിടയാക്കി എന്ന് വിശ്വസിക്കുന്ന ഓഡി കാർ ഡ്രൈവർ സൈജുവിന് ജാമ്യം അനുവദിച്ചു. ഇയാളാണ് അപകടത്തിൽ പെട്ട കാറിനെ ചേസ് ചെയ്തത്. റഹ്മാൻ മദ്യപിച്ച് കാർ ഓടിച്ചതായി പോലീസും പറയുന്നു. ഇതാണ് അപകടത്തിനുള്ള കാരണങ്ങൾ. ഇതിൽ തങ്ങൾ പ്രതിയാകുന്നതെങ്ങനെ എന്നും റോയിയുടെ അഭിഭാഷകൻ വാദിച്ചു.
ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയെന്നും നിർണായക തെളിവായ ഹാർഡ് ഡിസ്‌ക് കായലിലേയ്‌ക്ക് എറിഞ്ഞന്നെ് തെളിഞ്ഞതായും പോലീസ് പറഞ്ഞു. ഇതിലൂടെ റോയ് കേസിലെ പ്രധാന തെളിവ് നശിപ്പിക്കുകയാണെന്നും ആരെയോ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Comments