മുംബൈ: രാജ്യത്ത് ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ഒക്ടോബറിൽ 89.85 ലക്ഷം ആയി ഉയർന്നതായി ഡിജിസിഎ. 2020 ഒക്ടോബറിനെ അപേക്ഷിച്ച് 70.46 ശതമാനം ഉയർന്നതായി ഡിജിസിഎ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 52.71 ലക്ഷം യാത്രക്കാരെയാണ് ഇന്ത്യൻ വിമാനക്കമ്പനികൾ പറത്തിയത്.
2020 മെയ് 25 വരെ ഗ്രേഡഡ് രീതിയിൽ ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ പുനരാരംഭിക്കുന്നതുവരെ രണ്ട് മാസത്തേക്ക് അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കൊപ്പം ആഭ്യന്തര സർവീസുംവും അടച്ചിട്ടിരുന്നു. 2021 ഒക്ടോബറിൽ ഇൻഡിഗോ 48.07 ലക്ഷം യാത്രക്കാരെ കൊണ്ടുപോയി. മൊത്തം ആഭ്യന്തര ട്രാഫിക്കിന്റെ 53.5 ശതമാനം. അതേസമയം എയർ ഇന്ത്യ 11.8 ശതമാനം വിപണി വിഹിതത്തോടെ 10.61 ലക്ഷം യാത്രക്കാരെ ലക്ഷ്യസഥാനത്ത് എത്തിച്ചു.
ടാറ്റ-എസ്ഐഎ സംയുക്ത സംരംഭമായ വിസ്താര ഒക്ടോബറിൽ 6.96 ലക്ഷം യാത്രക്കാരെ കൊണ്ടുപായി. ബജറ്റ് കാരിയർ എയർഏഷ്യ ഇന്ത്യ കഴിഞ്ഞ മാസം 5.72 ലക്ഷം യാത്രക്കാരെ വഹിച്ചു. മറ്റ് രണ്ട് വിമാനക്കമ്പനികളായ ഗോ ഫസ്റ്റ് (പഴയ ഗോ എയർ), സ്പൈസ് ജെറ്റ് എന്നിവ യഥാക്രമം 8.84 ലക്ഷം, 8.10 ലക്ഷം യാത്രക്കാരെ 2021 ഒക്ടോബറിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.
Comments