ലണ്ടൻ : ഹമാസിനെ നിരോധിക്കാൻ ഒരുങ്ങി ബ്രിട്ടൻ . പിന്തുണക്കുന്നവർക്ക് അടക്കം 14 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഭീകര സംഘടനയായി പ്രഖ്യാപിച്ചാകും നിരോധനം . രാഷ്‌ട്രീയ സംഘടനയായോ , സൈനിക സംഘടനയായോ കാണാൻ കഴിയുന്നില്ലെന്നും ബ്രിട്ടീഷ് പാർലമെന്റ് വിലയിരുത്തി .
വിപുലവും അത്യാധുനിക ആയുധങ്ങളും,. തീവ്രവാദ പരിശീലന സൗകര്യങ്ങളും ഉള്ള ഹമാസിന് തീവ്രവാദ ശേഷിയുണ്ടെന്ന് ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു . അതുകൊണ്ടാണ് ഹമാസിനെ പൂർണ്ണമായും നിരോധിക്കാൻ പ്രവർത്തിച്ചതെന്നും ഇന്ത്യൻ വംശജ കൂടിയായ പ്രീതി പട്ടേൽ പറഞ്ഞു
ഭീകരവാദ നിയമപ്രകാരം സംഘടനയെ നിരോധിക്കുമെന്നും ഹമാസിന് പിന്തുണ പ്രഖ്യാപിക്കുകയോ അതിന്റെ പതാക ഉയർത്തുകയോ സംഘടനയ്‌ക്ക് വേണ്ടി യോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യുന്നത് നിയമലംഘനമാണെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അടുത്തയാഴ്ച പാർലമെന്റിൽ ഈ ബിൽ അവതരിപ്പിക്കും .
‘ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റ്’ എന്ന ഹമാസിന് രാഷ്‌ട്രീയ, സൈനിക വിഭാഗങ്ങളുണ്ട്. 1987-ൽ സ്ഥാപിതമായ ഇത് ഇസ്രായേലിന്റെ നിലനിൽപ്പിനെയും സമാധാന ചർച്ചകളെയും എതിർക്കുന്നു.
ഹമാസിന്റെ സൈനിക വിഭാഗത്തെയും 2005 ൽ യുകെ നിരോധിച്ച പലസ്തീൻ ഇസ്ലാമിക് ജിഹാദിനെയും പിന്തുണയ്‌ക്കുന്ന ടീ-ഷർട്ടുകൾ ധരിച്ചതിന് ഈ മാസം ആദ്യം ഒരാളെ ബ്രിട്ടനിൽ അറസ്റ്റ് ചെയ്തിരുന്നു.
അതേ സമയം യുകെയുടെ തീരുമാനത്തെ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അഭിനന്ദിച്ചു. നിരപരാധികളായ ഇസ്രായേലികളെ ലക്ഷ്യമിട്ട്, ഇസ്രായേലിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന തീവ്ര ഇസ്ലാമിക സംഘം” ആണ് ഹമാസെന്നും ബെന്നറ്റ് വിശേഷിപ്പിച്ചു.
Comments