കാബൂൾ: അന്താരാഷ്‌ട്ര സമ്മർദ്ദത്തെ അതിജീവിക്കാൻ സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണ ത്തിൽ ഇളവുവരുത്തി താലിബാൻ. പെൺകുട്ടികൾക്കായുള്ള സ്‌കൂൾ തുറന്നതായാണ് റിപ്പോർട്ട്. ഖോർ പ്രവിശ്യയിലെ പെൺകുട്ടികൾക്കായുള്ള സ്‌കൂളിനാണ് അനുമതി നൽകിയത്. 7 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കാനുള്ള സംവിധാനമുള്ള സ്‌കൂളാണ് തുറന്നത്. ഫെറോസ്‌ഖോ എന്ന പടിഞ്ഞാറൻ പ്രവിശ്യാ തലസ്ഥാനത്തെ സ്‌കൂളിനാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
പെൺകുട്ടികൾക്കായി ഖോർ പ്രവിശ്യയിലെ എല്ലാ ജില്ലകളിലേയും സ്‌കൂളുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന വിവരം ഫെറോസ്‌ഖോ കൗൺസിൽ മേധാവി സുൽത്താൻ അഹമ്മദ് അറിയിച്ചു. സ്‌കൂളുകൾ പെൺകുട്ടികൾക്കായി തുറക്കാൻ തീരുമാനിച്ചതിൽ ഏറെ സന്തോഷിക്കുന്നതായി സാമൂഹ്യപ്രവർത്തകനായ ഹബീബ് വാഹ്ദാത്ത് പറഞ്ഞു.
താലിബാൻ അധികാരം പിടിച്ചതോടെ ഏറെ വിഷമിക്കുന്നത് സ്ത്രീകളും പെൺകുട്ടി കളുമാണ്. ഖോർ പ്രവിശ്യയിലെ തീരുമാനം മറ്റെല്ലായിടത്തും പ്രാവർത്തികമാക്കുമെന്നാണ് പ്രതീക്ഷയെന്നും ഹബീബ് പറഞ്ഞു. സ്ത്രീകൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസമാണ് അടുത്ത തലമുറയുടെ ഭാവി ശോഭനമാക്കുക എന്ന തിരിച്ചറിവ് വൈകിയെങ്കിലും ചിലർക്ക് മനസ്സിലാകുന്നതിൽ സന്തോഷമുണ്ടെന്നും ഹബീബ് വാഹ്ദാത്ത് പറഞ്ഞു.
Comments