കൊച്ചി: മുൻ മിസ് കേരളയുൾപ്പെടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യത്. സ്ത്രീകളെ അനുവാദമില്ലാതെ പിന്തുടർന്നു, നരഹത്യ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇന്നലെ സൈജു തങ്കച്ചന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അപകടം നടന്ന ശേഷം ഒളിവിൽ കഴിയുകയായിരുന്ന സൈജു വെള്ളിയാഴ്ച രാവിലെയോടെയാണ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മരിച്ചവരെ ഓഡി കാറിൽ പിന്തുടർന്നതായും, അപകടം സംഭവിച്ചത് കണ്ടിരുന്നതായും മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവം നടന്ന സമയത്ത് മോഡലുകൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ അബ്ദു റഹ്മാനെ കുറിച്ചുള്ള വിവരങ്ങളും സൈജു പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് അബ്ദു റഹ്മാനെ ചോദ്യം ചെയ്‌തേക്കും.
Comments