തിരുവനന്തപുരം : കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോണിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ടോടെ തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . ഇതു സംബന്ധിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നാണ് കേന്ദ്രസർക്കാർ നൽകിയ പ്രധാന നിർദ്ദേശം. ഇതുപ്രകാരമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കൊറോണ വൈറസിന് വാക്സിനെ അതിജീവിക്കാനുള്ള ശേഷിയുണ്ടോയെന്ന കാര്യം ലോകാരോഗ്യസംഘടന പരിശോധിച്ചുവരികയാണ്. കൊറോണയുടെ പുതിയ വകഭേദത്തിനെതിരെ ലോകരാജ്യങ്ങൾ കനത്ത ജാഗ്രതയിലാണ്. ഇന്ത്യയിലും ജാഗ്രത തുടരുകയാണ്. ഇതിന്റെ ഭാഗമായുള്ള നിർദ്ദേശമാണ് സംസ്ഥാനത്തിനും ലഭിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.
കേരളം ജനിതക ശ്രേണീകരണം നടത്തി വൈറസുകളുടെ പുതിയ വകഭേദം ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ വകഭേദം കണ്ടെത്തിയിട്ടില്ല. ഏറ്റവും കൂടുതൽ സാമ്പിളുകൾ പരിശോധിക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാവരും വ്യക്തിപരമായ ജാഗ്രതാ പാലിക്കണം. എല്ലാവരും മാസ്ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. എല്ലാവരും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Comments