ജറുസലേം: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തി. ഇസ്രായേലിൽ നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുള്ള യാത്രക്കാർക്ക് രാജ്യം വിലക്ക് ഏർപ്പെടുത്തി. ഇസ്രായേൽ അതിർത്തികളും അടച്ചു. യുകെയിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിൽ കൊറോണ രോഗികളിൽ വീണ്ടും വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയേക്കാൾ 200 ശതമാനം രോഗികളാണ് വർദ്ധിച്ചത്. ദക്ഷിണ കൊറിയ, ശ്രീലങ്ക, തായ്‌ലാൻഡ്, ഒമാൻ, കുവൈറ്റ്, ഹംഗറി തുടങ്ങി മിക്ക രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരെ വിലക്കിയിട്ടുണ്ട്.
ബ്രിട്ടനിൽ രണ്ട് പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ജർമനി, ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക് രാജ്യങ്ങളിലും ഒമിക്രോൺ കണ്ടെത്തി. യുഎഇ, ഒമാൻ, ബ്രസീൽ, കാനഡ എന്നിവ തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ, സൗദി എന്നിവ നേരത്തേ വിലക്ക് പ്രഖ്യാപിച്ചിരുന്നു. 9 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സ്വന്തം പൗരന്മാർക്കു മാത്രമാകും പ്രവേശനമെന്ന് ഓസ്‌ട്രേലിയയും വ്യക്തമാക്കിയിട്ടുണ്ട്.
Comments