അന്റാർട്ടിക്കയിൽ ചരിത്രം രചിച്ച് പറന്നിറങ്ങിയ വാണിജ്യ വിമാനത്തിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്നും പുറപ്പെട്ട എയർബസ് എ340 വിമാനം അന്റാർട്ടിക്കയിൽ പറന്നിറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അന്റാർട്ടിക്കയിലെ ക്വീൻ മൗണ്ട് ലാൻഡിലെ വുൾഫ്‌സ് ഫാങ് റൺവേയിലാണ് എ340 വിമാനം പറന്നിറങ്ങിയത്. വുൾഫ്‌സ് ഫാങിലെ വിനോദ സഞ്ചാര ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങളുമായെത്തിയതായിരുന്നു വിമാനം.
കേപ്ടൗണിൽ നിന്നും നവംബർ രണ്ടിനാണ് വിമാനം യാത്ര ആരംഭിച്ചത്. തുടർന്ന് 2,500 നോട്ടിക്കൽ മൈലുകൾ അകലെ ഹൈഫ്‌ലൈ എന്ന വിമാന കമ്പനിയുടേതാണ് എയർക്രാഫ്റ്റ്. കാർലോസ് മിർപുരി എന്ന പൈലറ്റിന്റെ നേതൃത്വത്തിലാണ് സംഘം അന്റാർട്ടിക്കയിലെത്തിയത്. യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നതിനാൽ പരിചയ സമ്പന്നരായ വ്യക്തികളെയാണ് വിമാന യാത്രയ്‌ക്ക് തിരഞ്ഞെടുത്തത്.
യാത്ര ക്ലേശകരമായിരുന്നുവെന്നാണ് പൈലറ്റിന്റെ പ്രതികരണം. ലാൻഡ് ചെയ്യുന്നതിന് പ്രതിരോധം സൃഷ്ടിച്ച് കാഴ്ച മങ്ങുന്നതും വെല്ലുവിളിയായിരുന്നു. എങ്കിലും അനുയോജ്യമായ ഐവെയർ ഉപയോഗിച്ചിരുന്നതിനാൽ സങ്കീർണതയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിമാനത്താവളമില്ലാത്ത അന്റാർട്ടിക്കയിൽ റൺവേ മാത്രമാണ് ഉള്ളത്. വിവിധ ഗവേഷണങ്ങൾക്കായി അന്റാർട്ടിക്കയിൽ എത്തുന്നവർക്ക് വേണ്ടി 50ഓളം റൺവേകൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് അന്റാർട്ടിക്കൻ പ്രദേശത്ത് ഇത്തരം കാര്യങ്ങൾക്ക് താൽപര്യം പ്രകടപ്പിച്ചിട്ടുള്ളത്. എ340 വിമാനം അന്റാർട്ടിക്കയിൽ ലാൻഡ് ചെയ്തതോടെ ഭാവിയിലെ ടൂറിസം സാധ്യതകൾക്ക് കൂടിയാണ് നാമ്പിടുന്നത്.
Comments