കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയും ഓഡി കാർ ഡ്രൈവറുമായ സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. സൈജുവിന്റെ ഫോൺ പരിശോധിച്ചപ്പോൾ ലഭിച്ച ദൃശ്യങ്ങൾ പോലീസ് കോടതിയ്ക്ക് കൈമാറി.
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ സൈജു മറ്റൊരു ഡിജെ പാർട്ടിയിൽ പങ്കെടുക്കാനാണ് പോയത്. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് ഇയാൾ ഡിജെ പാർട്ടിയിൽ പങ്കെടുത്തതെന്ന് പോലീസ് പറയുന്നു. നമ്പർ 18 ഹോട്ടലിൽ സൈജു സ്ഥിരമായി പ്രൈവറ്റ് ഡിജെ പാർട്ടി നടത്തിയിരുന്നു. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി നമ്പർ 18 ഹോട്ടൽ ഉടമ റോയിയെയും സൈജുവിനെയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്‌തേക്കും.
സൈജു തങ്കച്ചനെ നിലവിൽ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സൈജു മോഡലുകൾ സഞ്ചരിച്ച കാർ പിന്തുടർന്നു എന്നും മുൻ മിസ് കേരളയടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമാണ് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സൈജുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
Comments