കാൻപൂർ: ന്യൂസിലന്റിനോട് ആദ്യടെസ്റ്റിൽ സമനില വഴങ്ങേണ്ടിവന്നതിൽ നിരാശയില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്. ഇന്ത്യ കുറേക്കൂടി നേരത്തെ ന്യൂസിലാന്റിനെ ബാറ്റിംഗിനിറക്കണമായിരുന്നു എന്ന വാദത്തെ ദ്രാവിഡ് തള്ളി.
കാൻപൂർ പിച്ച് വൈകുന്തോറും കൂടുതൽ ടേൺ ലഭിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞായിരുന്നു ഡിക്ലയർ ചെയ്തത്. ഇരുപത് ഓവർ കഴിഞ്ഞിട്ടും നാല് ഓവറുകൾ കൂടി ഇന്ത്യൻ നിര ബാറ്റ് ചെയ്തത് ഗുണം ചെയ്തില്ലെന്ന വാദമാണ് ദ്രാവിഡ് തള്ളിയത്. ന്യൂസിലന്റ് ബാറ്റിംഗ് നിര മികച്ചതാണെന്നും താരതമ്യേന ഭേദപ്പെട്ട സ്‌കോർ മുന്നിൽ വച്ചില്ലെങ്കിൽ പ്രതിരോധിക്കാൻ പ്രയാസമാകുമെന്നുമുള്ള കണക്കുകൂട്ടലിലാണ് മുന്നോട്ട് നീങ്ങിയതെന്നും ദ്രാവിഡ് പറഞ്ഞു.
ബാറ്റിംഗിൽ 200 റൺസ് എന്നത് കിവീസിന് അത്ര ദുഷ്‌ക്കരമായ സ്‌കോറല്ലായിരുന്നു. ആദ്യ സെഷനിൽ കിവീസ് ബാറ്റിംഗ് പ്രതിരോധത്തിലായതുകൊണ്ടാണ് റൺസ് കയറാതിരുന്നതെന്നും ദ്രാവിഡ് പറഞ്ഞു. മികച്ച പോരാട്ടമാണ് ടീം ഇന്ത്യ കാഴ്ചവെച്ചതെന്നും അഞ്ചാം ദിനം നടത്തിയ ശക്തമായ ബൗളിംഗ് വിരസമായ സമനിലയേക്കാൾ ആവേശം വിതറുന്ന സമനിലയാണ് സമ്മാനിച്ചതെന്ന് മറക്കരുതെന്നും ദ്രാവിഡ് പറഞ്ഞു.
Comments