രാജ്യത്ത് അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് (National Data Base) തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന്റെയും ഭാഗമായികേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ഇ-ശ്രം പദ്ധതി. എന്നാൽ ഇതും സ്വന്തം അക്കൗണ്ടിൽപ്പെടുത്താൻ സിപിഎമ്മും സംസ്ഥാന സർക്കാരും ശ്രമിക്കുന്നുവെന്ന പരാതി ഉയർന്ന് തുടങ്ങിയിട്ടുണ്ട് .
ഇ-ശ്രം കാർഡ് രജിസ്ട്രേഷന്, പൊതു ജനങ്ങളെ സഹായിക്കുന്നതിനായി വിവിധ രാഷ്‌ട്രീയ പാർട്ടികളും,യുവജന സംഘടനകളും രെജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ പദ്ധതി കേന്ദ്ര സർക്കാരിന്റേതാണെന്ന് മറച്ചുവച്ച്,സംസ്ഥാന സർക്കാർ തൊഴിലാളികൾക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണിതെന്ന് വരുത്തി തീർക്കാനുള്ള ശ്രമം വ്യാപകമായി സിപിഎം നടത്തുന്നുണ്ട് .
ഇതിനോടനുബന്ധിച് സിപിഎം പോഷക സംഘടനകൾ പുറത്തിറക്കിയ ലഘുലേഖ ട്രോൾ ആയി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .
നിർമാണ തൊഴിലാളികൾ,തൊഴിലുറപ്പു തൊഴിലാളികൾ,കൃഷിക്കാർ,സ്വയം തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർ,ആശാ വർക്കർമാർ,അംഗൻവാടി ജോലിക്കാർ,തോട്ടം തൊഴിലാളികൾ, തുടങ്ങി അസംഘടിത മേഖലയിലുള്ള 16 നും 59 വയസിനും ഇടയിലുള്ള പി എഫ്,ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവരും ആദായ നികുതി പരിധിയിൽ വാരാത്തവരുമായ തൊഴിലാളികൾക്ക് വേണ്ടിയാണ് ഇ-ശ്രം പദ്ധതി.
ഇ-ശ്രം കാർഡ് രാജ്യമെമ്പാടും സ്വീകരിക്കും.പിഎംഎസ്ബിവൈ പദ്ധതി പ്രകാരമുള്ള ഇൻഷുറൻസ് തുക ദുരന്ത സമയങ്ങളിൽ നേരിട്ട് സഹായ തുക കൈമാറൽ തുടങ്ങി ഒട്ടനവധി സഹായങ്ങൾ ആണ് ഇ-ശ്രം കാർഡ് വഴി തൊഴിലാളികൾക്ക് ലഭിക്കുക .
പിഎംഎവൈ-ഭവന നിർമ്മാണ പദ്ധതി,ആയുഷ്മാൻ ഭാരത്,തുടങ്ങി നിരവധി കേന്ദ്ര സർക്കാർ പദ്ധതികൾ സംസ്ഥാന സർക്കാർ സ്വന്തം പദ്ധതിയായി അവതരിപ്പിച്ചുവെന്ന ആരോപണം നില നിൽക്കുമ്പോഴാണ് മറ്റൊരു കേന്ദ്ര പദ്ധതി കൂടി ജങ്ങളിൽ തെറ്റിദ്ധാരണ പരത്തി സ്വന്തം ക്രെഡിറ്റിൽ ചേർക്കാൻ സംസ്ഥാന സർക്കാരും,സിപിഎമ്മും ശ്രമിക്കുന്നത്.















