കൊച്ചി: സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിലെ കുതിപ്പ് തുടർന്ന് കേരളം. ആന്തമാനിനെ കേരളം എതിരില്ലാത്ത ഒൻപത് ഗോളിന് തകർത്തുവിട്ടു. ഒരു പരിശീലന മത്സരം കളിക്കുന്ന ലാഘവത്തോടെയാണ് കേരളതാരങ്ങൾ ആന്തമാൻ ഗോൾമുഖത്ത് നിറഞ്ഞു നിന്നത്.
കേരളത്തിനായി നിജോയും ജെസിനും ഇരട്ടഗോളുകൾ നേടി. വിബിൻ, അർജ്ജുൻ, നൗഫൽ, സൽമാൻ, സഫ്‌നാദ് എന്നിവർ ഒരോ ഗോളുകളും നേടി. തുടർച്ചയായ രണ്ടു ജയങ്ങളോടെ കേരളം ഗ്രൂപ്പിൽ ഒന്നാമതായി. ആദ്യ പോരാട്ടത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്.
ദുർബലരായ ആന്തമാൻ ടീമിന് ഒരു സമയത്തും കേരളത്തിന് മേൽ ആധിപത്യ മുണ്ടായില്ല. ആദ്യ പകുതിയിൽ മൂന്ന് ഗോളിന്റെ ലീഡ് വഴങ്ങിയ ആന്തമാൻ രണ്ടാം പകുതിയിൽ അതിന്റെ ഇരട്ടി ഗോളുകൾ വഴങ്ങിയതോടെ കേരള ത്തിന്റെ ജയം അതിഗംഭീരമായി. അവശേഷിക്കുന്ന മത്സരത്തിൽ പോണ്ടിച്ചേരിയാണ് കേരളത്തിന്റെ എതിരാളി.
Comments