തലശ്ശേരി: തലശ്ശേരിയിൽയിൽ ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തിൽ നിന്ന് പിൻമാറില്ലെന്ന് സംഘടനാ നേതൃത്വം . തലശ്ശേരി പോലീസ് പരിധിയിൽ ഇന്ന് കണ്ണൂർ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.ഇന്ന് വൈകീട്ട് തലശ്ശേരിയിൽ ഹിന്ദുത്വാഭിമാനികളുടെ ശക്തി പ്രകടനം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ന് മുതൽ ആറാം തീയതി വരെ നിരോധനാജ്ഞ തുടരും. ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും പ്രകടനം നടത്തിനും വിലക്കുണ്ട്.എന്നാ യാതൊരു കാരണവശാലും പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് അറിയിച്ചു. ഹിന്ദു സംഘടനാ നേതാക്കളും ഈ നാട്ടിൽ നികുതി അടച്ചുതന്നെയാണ് ജീവിക്കുന്നത്. മരണത്തെ ഭയന്ന് ഒളിച്ചോടാനൊന്നും നിൽക്കില്ല. പ്രതിഷേധപരിപാടി നടത്തുക തന്നെ ചെയ്യുമെന്നും എൻ. ഹരിദാസ് വ്യക്തമാക്കി.
ഇന്നലെ തലശ്ശേരിയിൽ എസ്ഡിപിഐ പ്രകടനം നടത്തിയിരുന്നു. ആർഎസ്എസ് പ്രവർത്തകർ ആയുസ് ഒടുങ്ങി മരിക്കില്ലെന്ന് ഉൾപ്പെടെയുളള മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തിൽ ഉടനീളം വിളിച്ചത്. പ്രതിഷേധ പ്രകടനത്തിൽ ബിജെപി ഓഫിസിനു നേരെയും എസ്ഡിപിഐ ആക്രമണം നടത്താൻ ശ്രമിച്ചു. ഇത് തടയാൻ ബിജെപി പ്രവർത്തകർ അണിനിരന്നതോടെ എസ്ഡിപിഐക്കാർ പേടിച്ചോടുകയായിരുന്നു. പിന്നീട് പോലീസ് ഇടപെട്ടാണ് സ്ഥലത്ത് സംഘർഷം ഒഴിവാക്കിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധ പരിപാടികളും സംഘർഷങ്ങളും അഴിച്ചുവിടുകയാണ്. ആർഎസ്എസിനെതിരെ മുദ്രാവാക്യങ്ങളും കൊലവിളിയുമായാണ് ഇവർ പ്രതിഷേധം സംഘടിപ്പിക്കുന്നത്. എസ്ഡിപിഐയുടെ വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രചാരണത്തിനും അക്രമ രാഷ്‌ട്രീയത്തിനുമെതിരെയാണ് സംഘപരിവാർ സംഘടനകൾ ഇന്ന് വൈകീട്ട് പ്രതിഷേധ പ്രകടനം ആഹ്വാനം ചെയ്തത്. ഇതിന് മുന്നോടിയായാണ് തലശ്ശേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Comments