തിരുവനന്തപുരം: പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ ചിത്രം തീയേറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തെ കുറിച്ച് വിമർശനങ്ങളും ഉയർന്നിരുന്നു. ചിത്രം മോശമാണെന്ന തരത്തിലുയർന്ന പ്രതികരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്രതാരം മാലാ പാർവതി. ഇപ്പോൾ ഉള്ള എല്ലാ അപവാദ പ്രചരണങ്ങളേയും ചിത്രം അതിജീവിക്കുമെന്നും മാലാ പാർവതി പറയുന്നു.
ഇത്രയും ടെക്‌നിക്കലി ബ്രില്യൻറ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു. അപവാദങ്ങൾക്കും, നെഗറ്റീവ് കമന്റുകൾക്കും ഇടയ്‌ക്ക് ചിത്രത്തിനോടൊപ്പം ചേർന്ന് നിൽക്കുന്നു. ചിത്രത്തിന്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു. യഥാർത്ഥത്തിൽ സിനിമയെ സ്‌നേഹിക്കുന്നവർ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും മാലാ പാർവതി പറയുന്നു.
മാലാ പാർവതിയുടെ ഫേസ്ബുക്ക് കുറിപ്പിലേക്ക്,
കോവിഡിന്റെ ആഘാതം വലിയ രീതിയാണ് സിനിമയെ ബാധിച്ചത്.കുറുപ്പും, ജാനേമനും, മാനാടും ഒക്കെ തിയറ്ററിൽ വിജയിക്കുന്നതായി അറിഞ്ഞപ്പോൾ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു.’മരക്കാർ, തിയറ്ററിലേക്കെത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷ നൽകി.
ചിത്രമിറങ്ങിയ അന്ന് മുതൽ, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകൾ കണ്ടു തുടങ്ങി.സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്‌ക്കാണ് പ്രചരണം നടന്നത്.എന്നാൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം ‘ എന്ന ഈ പ്രിയദർശൻ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും.
ഇത്രയും ടെക്‌നിക്കലി ബ്രില്യൻറ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു. അപവാദങ്ങൾ, നെഗറ്റീവ് കമന്റുകൾക്കും ഇടയ്‌ക്ക് ചിത്രത്തിനോടൊപ്പം ചേർന്ന് നിൽക്കുന്നു. ചിത്രത്തിന്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു.
യഥാർത്ഥത്തിൽ സിനിമയെ സ്‌നേഹിക്കുന്നവർ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
Comments