ശ്രീലങ്കൻ പൗരനെ മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തിയ സംഭവം; സമ്മർദ്ദത്തിനൊടുവിൽ 100 പേരെ അറസ്റ്റ് ചെയ്ത് പാകിസ്താൻ , ശക്തമായി അപലപിച്ച് ശ്രീലങ്ക
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്കൻ പൗരനെ മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തിയ സംഭവം; സമ്മർദ്ദത്തിനൊടുവിൽ 100 പേരെ അറസ്റ്റ് ചെയ്ത് പാകിസ്താൻ , ശക്തമായി അപലപിച്ച് ശ്രീലങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 01:08 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ശ്രീലങ്കൻ പൗരൻ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി പാകിസ്താൻ.ശ്രീലങ്കൻ സർക്കാറിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രതികളെ അറസ്റ്റ് ചെയതത്. ആൾകൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 100 ലധികം പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം.ശ്രീലങ്കൻ എക്സ്പോർട്ട് മാനേജറായ പ്രിയന്ത കുമാരയെ കൊന്ന കേസിലാണ് അറസ്റ്റ്.പാക് പഞ്ചാബിലെ സിയാൽകോട്ടിലുള്ള വാസിറാബാദ് റോഡിലാണ് സംഭവം. മതനിന്ദാരോപിച്ചാണ് ശ്രീലങ്കൻ പൗരന് നേരെ മതമൗലികവാദികൾ ആക്രമണം നടത്തിയത്.ആയിരക്കണക്കിന് ആളുകൾ ചേർന്നാണ് ആക്രമണം നടത്തിയത്

പ്രിയന്ത കുമാരയെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കുറച്ച് ഫാക്ടറി തൊഴിലാളികളെയും ഇന്നലെയാണ് ജനക്കൂട്ടം ആക്രമിച്ചത്. പ്രിയന്ത കൂമാരെയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ആൾകൂട്ടം അദ്ദേഹത്തിന്റെ മൃതദേഹം തെരുവിന് നടുവിലിട്ട് കത്തിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഭയാനകമായ ദൃശ്യങ്ങളിൽ,’ലബ്ബൈക് യാ റസൂൽ അല്ലാഹ്’ എന്ന് മുദ്രാവാക്യം വിളിച്ച് സ്വകാര്യ ഫാക്ടറികളിലെ തൊഴിലാളികൾ ഒരു ഫാക്ടറിയുടെ എക്സ്പോർട്ട് മാനേജരെ ക്രൂരമായി ആക്രമിക്കുന്നതും പിന്നീട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുന്നതും കാണാം.പ്രിയന്തയുടെ കത്തിയ കാറിന്റെ അവശിഷ്ടങ്ങൾ മറിച്ചിടുകയും കത്തിക്കരിഞ്ഞ മൃതദേഹത്തിന് മുന്നിൽ നിന്ന് സെൽഫിയെടുക്കുകയും ചെയ്തു. അക്രമാസക്തരായ ജനക്കൂട്ടം ഫാക്ടറി നശിപ്പിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നത് വ്യക്തമാണ്.

സമൂഹമാദ്ധ്യമങ്ങളിലൂടെ നടുക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇമ്രാൻഖാൻ സർക്കാർ പ്രതിസന്ധിയിലാവുകയായിരുന്നു. നിരവധിപേരാണ് പാകിസ്താനെ വിമർശിച്ച് രംഗത്തെത്തിയത്. തുടർന്ന് ഇത് പാകിസ്താന്റെ നാണക്കേടിന്റെ ദിവസമാണെന്നും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ പിടികൂടുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ കൊലപാതകികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടും സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തില്ല.ശ്രീലങ്കൻ വിദേശകാര്യ വക്താവ് സുഗീശ്വര ഗുണരത്ന ഉൾപ്പടെ പാക് സർക്കാരിനെ ശക്തമായി വിമർശിച്ചതിന് ശേഷമാണ് അറസ്റ്റുണ്ടായത്. ‘സിയാൽകോട്ട് സംഭവം തീർച്ചയായും വളരെ ദുഃഖകരവും ലജ്ജാകരവുമാണ്, ഒരു തരത്തിലും മതപരമല്ല’ എന്ന് പാക് പ്രസിഡന്റ് ഡോ ആരിഫ് ആൽവി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

എന്നാൽ പാകിസ്താനിൽ മതനിന്ദ ആരോപിച്ചുള്ള കൊലപാതകങ്ങൾ ഇപ്പോൾ സാധാരണയായിരിക്കുകയാണ്. മതനിന്ദ നടത്തിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മാനസിക രോഗിയെ വിട്ടുകിട്ടാൻ മതമൗലികവാദികൾ ചേർന്ന് പോലീസ് സ്‌റ്റേഷൻ കത്തിച്ച വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാകിസ്താനിൽ ഇസ്ലാമിനെ നിന്ദിക്കുന്നത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ്

Tags: Pakistanpakistan-taliban
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies