ശ്രീലങ്കൻ പൗരനെ മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തിയ സംഭവം; സമ്മർദ്ദത്തിനൊടുവിൽ 100 പേരെ അറസ്റ്റ് ചെയ്ത് പാകിസ്താൻ , ശക്തമായി അപലപിച്ച് ശ്രീലങ്ക
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്കൻ പൗരനെ മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തിയ സംഭവം; സമ്മർദ്ദത്തിനൊടുവിൽ 100 പേരെ അറസ്റ്റ് ചെയ്ത് പാകിസ്താൻ , ശക്തമായി അപലപിച്ച് ശ്രീലങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 01:08 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ശ്രീലങ്കൻ പൗരൻ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി പാകിസ്താൻ.ശ്രീലങ്കൻ സർക്കാറിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രതികളെ അറസ്റ്റ് ചെയതത്. ആൾകൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 100 ലധികം പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം.ശ്രീലങ്കൻ എക്സ്പോർട്ട് മാനേജറായ പ്രിയന്ത കുമാരയെ കൊന്ന കേസിലാണ് അറസ്റ്റ്.പാക് പഞ്ചാബിലെ സിയാൽകോട്ടിലുള്ള വാസിറാബാദ് റോഡിലാണ് സംഭവം. മതനിന്ദാരോപിച്ചാണ് ശ്രീലങ്കൻ പൗരന് നേരെ മതമൗലികവാദികൾ ആക്രമണം നടത്തിയത്.ആയിരക്കണക്കിന് ആളുകൾ ചേർന്നാണ് ആക്രമണം നടത്തിയത്

പ്രിയന്ത കുമാരയെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കുറച്ച് ഫാക്ടറി തൊഴിലാളികളെയും ഇന്നലെയാണ് ജനക്കൂട്ടം ആക്രമിച്ചത്. പ്രിയന്ത കൂമാരെയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ആൾകൂട്ടം അദ്ദേഹത്തിന്റെ മൃതദേഹം തെരുവിന് നടുവിലിട്ട് കത്തിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഭയാനകമായ ദൃശ്യങ്ങളിൽ,’ലബ്ബൈക് യാ റസൂൽ അല്ലാഹ്’ എന്ന് മുദ്രാവാക്യം വിളിച്ച് സ്വകാര്യ ഫാക്ടറികളിലെ തൊഴിലാളികൾ ഒരു ഫാക്ടറിയുടെ എക്സ്പോർട്ട് മാനേജരെ ക്രൂരമായി ആക്രമിക്കുന്നതും പിന്നീട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുന്നതും കാണാം.പ്രിയന്തയുടെ കത്തിയ കാറിന്റെ അവശിഷ്ടങ്ങൾ മറിച്ചിടുകയും കത്തിക്കരിഞ്ഞ മൃതദേഹത്തിന് മുന്നിൽ നിന്ന് സെൽഫിയെടുക്കുകയും ചെയ്തു. അക്രമാസക്തരായ ജനക്കൂട്ടം ഫാക്ടറി നശിപ്പിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നത് വ്യക്തമാണ്.

സമൂഹമാദ്ധ്യമങ്ങളിലൂടെ നടുക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇമ്രാൻഖാൻ സർക്കാർ പ്രതിസന്ധിയിലാവുകയായിരുന്നു. നിരവധിപേരാണ് പാകിസ്താനെ വിമർശിച്ച് രംഗത്തെത്തിയത്. തുടർന്ന് ഇത് പാകിസ്താന്റെ നാണക്കേടിന്റെ ദിവസമാണെന്നും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ പിടികൂടുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ കൊലപാതകികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടും സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തില്ല.ശ്രീലങ്കൻ വിദേശകാര്യ വക്താവ് സുഗീശ്വര ഗുണരത്ന ഉൾപ്പടെ പാക് സർക്കാരിനെ ശക്തമായി വിമർശിച്ചതിന് ശേഷമാണ് അറസ്റ്റുണ്ടായത്. ‘സിയാൽകോട്ട് സംഭവം തീർച്ചയായും വളരെ ദുഃഖകരവും ലജ്ജാകരവുമാണ്, ഒരു തരത്തിലും മതപരമല്ല’ എന്ന് പാക് പ്രസിഡന്റ് ഡോ ആരിഫ് ആൽവി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

എന്നാൽ പാകിസ്താനിൽ മതനിന്ദ ആരോപിച്ചുള്ള കൊലപാതകങ്ങൾ ഇപ്പോൾ സാധാരണയായിരിക്കുകയാണ്. മതനിന്ദ നടത്തിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മാനസിക രോഗിയെ വിട്ടുകിട്ടാൻ മതമൗലികവാദികൾ ചേർന്ന് പോലീസ് സ്‌റ്റേഷൻ കത്തിച്ച വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാകിസ്താനിൽ ഇസ്ലാമിനെ നിന്ദിക്കുന്നത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ്

Tags: Pakistanpakistan-taliban
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies